വേളാങ്കണ്ണി പള്ളിയുടെ ലോഡ്‌ജിൽ ദമ്പതികൾ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ

 വേളാങ്കണ്ണി പള്ളിയുടെ ലോഡ്‌ജിൽ ദമ്പതികൾ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ

തൃശ്ശൂർ:

തൃശ്ശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്‌ജിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. ഇരുവരെയും വിഷം കുത്തിവച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് മരിച്ചതറിഞ്ഞ ജിസുവും വിഷം കുത്തിവച്ച് ജീവനൊടുക്കിയതായാണ് വിവരം.

ഇക്കഴിഞ്ഞ 22–ാം തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇരുവരെയും തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച് വൈകിട്ട് വിഷം കുത്തിവച്ച് അവശനിലയിൽ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ദമ്പതികളെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്.

രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം നാഗപട്ടണം മെഡിക്കൽ കോളജിൽ പോസ്‌റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വ്യാഴാഴ്‌ച തിരുമുടിക്കുന്ന് ചെറുപുഷ്‌പം ദേവാലയത്തിൽ.  വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളാണ് ജിസു. ഇരുവര്‍ക്കും മക്കളില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News