കോംഗോയിൽ വിമത ആക്രമണത്തിൽ 773 മരണം
കിൻഷാസ:
അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള വിമതർ ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിൽ കിഴക്കൻ കോംഗോയിലെ ഗോമയിൽ 773 പേർ കൊല്ലപ്പെട്ടു.ആക്രമണം ഗോമയുടെ പുറത്തേക്ക് വ്യാപിപ്പിച്ച എം 23 വിതരുടെ മുന്നേറ്റം ചെറുക്കാൻ കോംഗോ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.അതേ സമയം,അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാമെന്നും തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കാമെന്നും വിമതർ ഉറപ്പു നൽകിയതോടെ ഗോമ നിവാസികൾ തിരിച്ചെത്തി തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വിമതർ ലക്ഷ്യം വയ്ക്കുന്ന ബുക്കാവുവിലുള്ള ഇന്ത്യൻ പൗരർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കിൻഷാസയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ആയിരത്തോളം ഇന്ത്യക്കാർ കോംഗോയിലുണ്ട്. യുഎൻ സമാധാന ദൗത്യത്തിന്റെ ഭാഗമായി 1200 ഇന്ത്യൻ സൈനികരെയും രാജ്യത്ത് വിന്യസിച്ചിട്ടുണ്ട്.