തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ ,തൃശൂരിൽ സുരേഷ് ഗോപി ; സി പി ഐ യും ബി ജെ പി യും ബഹുദൂരം മുന്നിൽ

തിരുവനന്തപുരം:
രാജ്യത്ത് ലോക്സഭ ഇലക്ഷന്റെ ചൂടറുമ്പോൾ കേരളത്തിൽ സിപിഐ , ബി ജെ പി സ്ഥാനാർത്ഥിപ്പട്ടികയിൽ ഏകദേശ ധാരണയിൽ എത്തിയെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്ത് മുൻ എംപി കൂടിയായ പന്ന്യൻ രവീന്ദ്രൻ പരിഗണനയിൽ. തൃശ്ശൂരിൽ വിഎസ് സുനിൽകുമാറും വയനാട്ടിൽ ആനി രാജയുമാണ് മത്സരിക്കാൻ സാധ്യത. ഹൈദരാബാദിൽ ചേർന്ന് സിപിഐ ദേശീയ നേതൃയോഗത്തിലാണ് സ്ഥാനാർത്ഥിപ്പട്ടികയിൽ ധാരണ ഉണ്ടായത്. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സംസ്ഥാന കൗൺസിലിന്റെതായിരിക്കും.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി ഒരുങ്ങിക്കഴിഞ്ഞു. ആറ്റിങ്ങലിൽ മുരളീധരൻ,തൃശൂരിൽ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാർ എൻഡിഎ സ്ഥാനാർത്ഥികളാകും. മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാലക്കാട് ചേരുന്ന ബിജെപി ഇൻ ചാർജുമാരുടെ യോഗത്തിൽ ധാരണയായി. പത്തനംതിട്ടയിൽ പി സി ജോർജോ ഷോൺ ജോർജോ സ്ഥാനാർത്ഥിയാകും.
തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബിജെപി തന്ത്രം മെനയുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണത്തിന് കഴിഞ്ഞയാഴ്ച തന്നെ ബിജെപി തുടക്കമിട്ടിരുന്നു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ പ്രചരണ വിഡിയോ പുറത്തുവിട്ടു.

