ആശ്രിത നിയമനത്തിൽ നിലവിലുള്ള രീതി തുടരണം

തിരുവനന്തപുരം:
സർക്കാർ ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിൽ ഭരണപരിഷ്ക്കരണവകുപ്പ് തയ്യാറാക്കിയ കരട് മാർഗനിർദ്ദേശങ്ങൾ സർവീസ് സംഘടനകളുമായി ചർച്ച ചെയ്യും. അധ്യാപക തസ്തികകളിലെ ആശ്രിതനിയമനവും ചർച്ച ചെയ്യും. മരിക്കുന്ന ജീവനക്കാരുടെ കുട്ടികളുടെ പ്രായം 13 ൽ താഴെയാണെങ്കിൽ 17 മുതൽ 25 ലക്ഷം വരെ നഷ്ടപരിഹാരം നൽകാമെന്ന ശുപാർശ മാർഗ നിർദ്ദേശത്തിലുണ്ട്. എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ജീവനക്കാരന്റെ 13 വയസിന് മുകളിലുള്ള കുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ആശ്രിത നിമനത്തിന് അപേക്ഷ നൽകാം. നിയമനം ആവശ്യമില്ലാത്തവർക്ക് നഷ്ടപരിഹാരം നൽകാനും ശുപാർശയുണ്ട്. നിലവിലുള്ള രീതിയിൽ നിയമനം നൽകണമെന്നാണ് സംഘടനകളുടെ നിലപാട്.