ലേബർ പാർട്ടിയ്ക്ക് വൻവിജയം

ലണ്ടൻ:

             ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് വിരാമമിട്ട് ലേബർപാർട്ടി അധികാരത്തിൽ. ടോറികൾക്കെതിരായ ജനവികാരം വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ നിർണായകമായി. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലെ 650 അംഗങ്ങളിൽ 412 സീറ്റ് നേടിയാണ് ലേബർ പാർട്ടി ഭരണം പിടിച്ചത്. ഇത്തവണ കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റ് മാത്രമാണ് ലഭിച്ചത്. ലേബർ പാർട്ടി നേതാവ് 61കാരനായ കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ പ്രധാനമന്ത്രിയായി നിയമിച്ചു. മുൻപ്രധാനമന്ത്രി ഋഷി സുനക് ചാൾസ് രാജാവിന് രാജിക്കത്ത് നൽകി. കേവലഭൂരിപക്ഷം ലഭിച്ച സ്റ്റാർമർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ ബ്രിട്ടീഷ് പാർലമെന്റിൽ സുനക് ഉൾപ്പെടെ 26 ഇന്ത്യൻ വംശജരായ എം പി മാരുണ്ട്. ബ്രി ഷീഷ് പാർലമെന്റിലെ ആദ്യമലയാളിയായി കോട്ടയം ചാമക്കാലായിൽ വീട്ടിൽ സോജൻ ജോസഫ് വിജയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News