മുൻമന്ത്രി ആന്റണി രാജുവിൻ്റെ പരാമർശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം:
100 കോടി ഓവർഡ്രാഫ്റ്റെടുത്ത് ശമ്പളം കൊടുക്കുന്നത് നഷ്ടമെന്ന മുൻമന്ത്രി ആന്റണി രാജുവിൻ്റെ പരാമർശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് പറയട്ടെയെന്നും ഗണേഷ് കുമാർ പറഞ്ഞു.
മന്ത്രി ഗണേഷ് കുമാറിന്റെ വാക്കുകൾ- ‘സാമ്പത്തിക ശാസ്ത്രത്തിൽ ഞാൻ അത്ര വിദഗ്ധനല്ല. എന്റെ വീട്ടിൽ നിന്നെടുത്ത തീരുമാനമല്ല. മന്ത്രിയായി എത്തിയപ്പോൾ ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അതിനായി എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ ഗണേഷ് കുമാറിന് അത് സമർപ്പിക്കാനും അദ്ദേഹം പറഞ്ഞു. ഞാനൊരു പദ്ധതി സമർപ്പിച്ചു. മുഖ്യമന്ത്രി എല്ലാ വകുപ്പുകളുടെയും യോഗം വിളിച്ചു.
ഏതാണ്ട് 650 കോടി രൂപ മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് കെടിഡിഎഫ്സിക്ക് കൊടുത്തു. തകർന്നു കിടന്ന കെടിഡിഎഫ്സിയെ ഇതിൽ നിന്നൊഴിവാക്കി തന്നത് മുഖ്യമന്ത്രിയാണ്. ധനകാര്യമന്ത്രി ഇക്കാര്യത്തിൽ സജീവമായ പങ്ക് വഹിച്ചു. അങ്ങനെ ചെയ്തത് ഒരു കൂട്ടുത്തരവാദിത്തത്തിന്റെ പുറത്താണ്. അതുകൊണ്ട് ഗണേഷ് കുമാറിന്റെ വീട്ടിൽ നിന്നല്ല ശമ്പളം കൊടുത്തത്. എൽഡിഎഫ് സർക്കാരാണ് ഒന്നാം തീയതി ശമ്പളം കൊടുത്തത്. ഞാൻ അതിന്റെ ക്രെഡിറ്റ് എടുക്കുന്നില്ല.
advertisement