പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഇന്ന് ഡൽഹിയിലേക്ക് മാർച്ച്

കേന്ദ്രസർക്കാർ പ്രതികരണത്തിനും ചർച്ചകൾക്കും തയ്യാറായിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചതോടെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഇന്ന് ഡൽഹിയിലേക്ക് മാർച്ച് നടത്തും. കർഷകർ ഡൽഹിയിലെത്താനുള്ള സാധ്യത മുന്നിൽ കണ്ട് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചു.
കർഷകർ ദേശീയ തലസ്ഥാനത്തേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചപ്പോൾ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതിനെത്തുടർന്ന് താൽക്കാലികമായി സമരം അവസാനിപ്പിച്ചിരുന്നു. ഇതാണ് ഇന്ന് പുനരാരംഭിക്കാൻ ഒരുങ്ങുന്നത്.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള അവരുടെ ആശങ്കകളും ആവശ്യങ്ങളും സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് ചർച്ചയ്ക്കുള്ള ആശയവിനിമയങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. 101 കർഷകരുടെ സംഘം ഡിസംബർ എട്ടിന് ഡൽഹിയിലേക്കുള്ള മാർച്ച് പുനരാരംഭിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.