കാൻസർ സ്ക്രീനിങ് ആഴ്ചയിൽ രണ്ടു ദിവസം
തിരുവനന്തപുരം:
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസം പ്രത്യേക കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്.ജനകിയ കാൻസർ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പുരുഷൻമാർക്കും സ്ക്രീനിങ് നടത്തും. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിനിൽ 15.5 ലക്ഷത്തോളം സ്ത്രീകൾ സ്ക്രീനിങ് നടത്തി. തുടർ ചികിത്സയും ഉറപ്പാക്കി. 242 പേർക്ക് ക്യാൻസർ സ്ഥിരീകരിച്ചു. സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകൾക്കും സ്ക്രീനിങ്ങുണ്ട്. ഭാരം കുറയൽ, വിട്ടുമാറാത്ത ചുമ,ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസ്സം, ശരീരത്തിലെ മുഴകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണം.