ഇസ്രയേൽ തടവുകാരുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.

ഗാസസിറ്റി:
ഗാസയിലെ കടന്നുകയറ്റവും ആക്രമണവും ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹമാസ്. മൂന്ന് ഇസ്രയേലി ബന്ദികളുടെ 37 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തു വിട്ടാണ് ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടതു്. ഇസ്രയേൽ സർക്കാർ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ബന്ദികളുടെ വിധി ഉടനെ അറിയിക്കുമെന്ന അന്ത്യശാസനം ഹമാസ് പ്രഖ്യാപിച്ചു. എന്നാൽ ഹമാസിനെതിരെ സമ്പൂർണ വിജയം നേടുകയും അവശേഷിക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

