പ്രധാന്ത്രിക്ക് ഇന്ന് 73 ആം പിറന്നാൾ.ആഘോഷ പരിപാടികളുമായി ബി ജെ പി.

പ്രധാന്ത്രിക്ക് ഇന്ന് 73 ആം പിറന്നാൾ
ന്യൂഡല്‍ഹി: ഇന്ന് 73-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നേതാക്കളിൽ നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് പ്രമുഖർ ആശംസകൾ നേർന്നു.ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് ശേഷം ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ ഖ്യാതി ഉയര്‍ത്തിയ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ബിജെപി വിപുലമായി ആഘോഷിക്കും.കൂടുതൽ ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. ക്ഷേമ ആയുഷ്‌മാൻ ഭവ എന്ന സമഗ്ര ആരോഗ്യ സംരക്ഷണ ക്യാംപയിനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.’സേവ പഖ്വാര’ (സേവനത്തിന്‍റെ രണ്ടാഴ്ച) എന്ന പേരിൽ മറ്റൊരു ക്യാംപയിനും ഇന്ന് തുടക്കമാകും.
രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, എസ് ജയശങ്കർ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ മോദിക്ക് ആശംസ നേരുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്യുമ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘നവ ഇന്ത്യയുടെ ശില്പി’ എന്ന് വാഴ്ത്തി.
‘അമൃത് കാല്’ കാലത്ത് മോദി തന്റെ ദീർഘവീക്ഷണവും ശക്തമായ നേതൃത്വവും കൊണ്ട് എല്ലാ മേഖലകളിലും ഇന്ത്യയുടെ വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ആശംസിക്കുന്നതായി ദ്രൗപതി മുർമു പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ’ എന്നാണ് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്.
ഒന്നിന് പിറകെ ഒന്നായി നിരവധി ട്വീറ്റുകളിലൂടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നത്. പ്രധാനമന്ത്രിയുടെ പഴയ ഫോട്ടോകളുടെ കൊളാഷ് വീഡിയോ രൂപത്തിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിക്കുന്നതിനായി ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളും ഡിജിറ്റൽ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബമായി ആശംസകൾ അർപ്പിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.
1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ വഡ്‌നഗറിലാണ് മോദി ജനിച്ചത്