മാർപാപ്പയുടെ സ്ഥാനാരോഹണം
വത്തിക്കാൻ സിറ്റി:
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ഞായറാഴ്ച സ്ഥാനമേൽക്കും. പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം പകൽ 1.30 ന് ) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ചടങ്ങുകൾ ആരംഭിക്കും. പ്രധാന ബലിവേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തും.ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ അനുസ്മരിച്ച് മുക്കുവന്റെ മോതിരവും ഇടയധർമ്മം ഓർമ്മപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്. കുർബാനയ്ക്കുശേഷം പോപ്പ് മൊബീൽ വാനിൽ സഞ്ചരിച്ച് വിശ്വാസികളെ ആശീർവദിക്കും. ലിയോ പാപ്പായുടെ ജന്മനാടായ അമേരിക്കൽനിന്നും കർമ്മമണ്ഡലമായ തെക്കേ അമേരിക്കയിലെ പെറുവിൽ നിന്നും വിശ്വാസികൾ വത്തിക്കാനിലെത്തി.