കോവിഡിനുശേഷം മാരകമായി പക്ഷിപ്പനി

വാഷിങ്ടൺ:
ലോകം അടുത്തതായി അഭിമുഖീകരിക്കേണ്ടിവരുന്ന മഹാമാരി പക്ഷിപ്പനി ആയിരിക്കുമെന്നും എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാമെന്നും അമേരിക്കൻ രോഗപ്രതിരോധ നിയന്ത്രണകേന്ദ്രത്തിന്റെ (സിഡിസി) മുൻ തലവൻ റോബർട്ട് റെഡ് ഫീൽഡ്.അമേരിക്കയിൽ കന്നുകാലികളിൽ നിന്ന് പക്ഷിപ്പനി മനുഷ്യ നിലേക്ക് പകർന്ന മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 25 മുതൽ 50 ശതമാനം വരെയാണ് പക്ഷിപ്പനിയുടെ മരണ നിരക്ക്. മനുഷ്യരിൽ നിന്ന് പക്ഷിപ്പനി പടരുമെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെങ്കിലും വൈറസ് മനുഷ്യ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ മറികടക്കാനുള്ള ശേഷി ആർജ്ജിക്കുവാൻ സാധ്യതയുണ്ടെന്നും റെഡ് ഫീൽഡ് ചൂണ്ടിക്കാട്ടി.