കാശ്മീർ വോട്ടെടുപ്പിൽ 56.79 ശതമാനം പോളിങ്

ശ്രീനഗർ:
ജമ്മു കാശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് സമാധാനപരം. രാത്രി എട്ടിനുള്ള കണക്ക് പ്രകാരം 56.79 ശതമാനം പോളിങ്. ആറ് ജില്ലയിലായി 26 മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നതു്. കേന്ദ്ര സർക്കാർ ക്ഷണിച്ച വിദേശ പ്രതിനിധികളും വോട്ടെടുപ്പ് നിരീക്ഷിക്കാനെത്തി. ശ്രീമാതാവൈഷ്ണോദേവി കത്ര മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. 79.95 ശതമാനം. റിയാസി ജില്ലയിൽ 74. 14 ശതമാനം, പൂഞ്ചിൽ 73.78 ശതമാനം, രജൗരിയിൽ 69.85 ശതമാനം, ഗന്ധേർബാലിൽ 62.63 ശതമാനം, ശ്രീനഗറിൽ 29.24 ശതമാനം എന്നിങ്ങനെ വോട്ടുരേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയടക്കമുള്ള പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടി. 239 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.