നാറ്റോയുടെ സൈനികാഭ്യാസം

വാഷിങ്‌ടൺ:
വടക്കൻ അറ്റ്ലാന്റിക്കിലും യൂറോപ്പിലുമായി 90,000 സൈനികർ പങ്കെടുക്കുന്ന പരിശീലനമാണ് നാറ്റോ ആരംഭിച്ചത്. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമാണ് നാറ്റോ നടത്തുന്നതു്. നാറ്റോ അംഗങ്ങളായ രാഷ്ട്രങ്ങളിൽ നിന്നായി 50 പടക്കപ്പൽ, 85 ഫൈറ്റർ ജെറ്റ്, ഹെലികോപ്ടറുകൾ, ഡ്രോണുകൾ, 1100 കോംബാറ്റ് വാഹനം എന്നിവ പങ്കെടുക്കുന്നു. 133 ടാങ്കും യുദ്ധത്തിന് ഉപയോഗിക്കുന്ന 533 ചെറുവാഹനവും പരിശീലനത്തിന്റെ ഭാഗമായുണ്ട്. യൂറോപ്പിൽ 70 വർഷത്തിനിടെ നടക്കുന്ന ഏറ്റവും പ്രഹരശേഷിയുള്ള പരിശീലനമാണിതെന്ന് നാറ്റോ അറിയിച്ചു. റഷ്യ – ഉക്രയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയിലെ പരിശീലനം. ശീതയുദ്ധ മനോഭാവം തിരികെ കൊണ്ടുവരാനാണ് നാറ്റോ ശ്രമിക്കുന്നതെന്ന് റഷ്യ ആരോപിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News