ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് 1-8 വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്

പ്രോസിക്യൂഷൻ്റെ ഭാഗത്തു നിന്നും പ്രതികൾക്ക് വധശിക്ഷ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇരട്ട ജീവപര്യന്തം എന്ന അന്തിമ വിധിയിലേയ്ക്കാണ് കോടതി എത്തിയത്.രാഷ്ട്രീയ കൊലപാതകത്തെ അപൂർവ്വങ്ങളിൽ അപൂർവമായി കാണാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതീകൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും വിധിച്ചത്.
ഒന്നു മുതൽ എട്ട് വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പ്രതികളുടെ പിഴ തുക വർധിപ്പിച്ചു. പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവ്. 20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല.പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹർജികളിലാണ് ഹൈകോടതി വിധി.
കെ കെ കൃഷ്ണനന് ജീവപര്യന്തം, ജ്യോതി ബാബുവിന് ജീവപര്യന്തം, ഒന്നാം പ്രതി എം.സി. അനൂപിന് ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങ്ങളാണ് പ്രതികൾ ബോധിപ്പിച്ചത്.
ആറാം പ്രതി അണ്ണൻസിജിത്തിന് നേരത്തെ വിധിച്ചിരുന്നത് ഇരട്ട ജീവപര്യന്തമായിരുന്നു. എന്നാൽ ഇയാളുടെ ശിക്ഷയിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഏഴാം പ്രതി കെ സിനോജിനും ജീവപര്യന്തൽ നിന്ന് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയിട്ടുണ്ട്. ഈ പ്രതികൾക്ക് ഇരുപത് വർഷത്തേയ്ക്ക് പരോൾ അനുവദിക്കരുതെന്നും കോടതി നിർദ്ദേശമുണ്ട്. അതായത് ബാക്കിയുള്ള എട്ട് വർഷത്തിൽ ഇനി പരോൾ ലഭിക്കില്ല