കനത്തസുരക്ഷയില്‍ കേരളം ,ചെക്പോസ്റ്റുകളില്‍ കര്‍ക്കശപരിശോധന ,ഹെലിക്കോപ്റ്ററില്‍സൈന്യത്തിന്‍റെ നിരീക്ഷണപറക്കല്‍.

ചെക്പോസ്റ്റുകളില്‍ കര്‍ക്കശപരിശോധന
കളമശേരി:സംസ്ഥാനത്ത്അതീവജാഗ്രതാനിര്‍ദ്ദേശം.കണ്ട്രോള്‍റൂംതുറന്നു.,ബസ്സ്റ്റാന്‍റുകള്‍,റെയില്‍വേസ്റ്റേഷനുകള്‍,ഷോപ്പിംഗ് മാളുകള്‍,എന്നിവിടങ്ങളില്‍ പൊലീസിന്‍റെ വ്യാപക പരിശോധന.
ഇടുക്കിയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധനശക്തമാക്കി കഴിഞ്ഞു. കംബംമേട് , ബോഡിമേട്, ചിന്നാര്‍ , കുമളി ചെക്പോസ്റ്റുകളിലാണ് പൊലീസ് പരിശോധനനടത്തിയത്. ഇതിനിടെ സൈന്യം ഹെലിക്കോപ്റ്ററിൽ നിരീക്ഷണപ്പറക്കല്‍നടത്തി,.
അന്യസംസ്ഥാനങ്ങളിലേക്കുപോകുന്നവാഹനങ്ങളെ പരിശോധനാവിധേയമാക്കി. യാത്രക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ഫോണ്‍നമ്പര്‍ വാഹനനമ്പര്‍ മുതലായവയാണ് പരിശോധനക്ക് വിധേയമാക്കുന്നത്.അതുപോലെ സമാന്തരപാതകളിലൂടെ വരുന്ന വാഹനങ്ങളേയും പരിശോധിക്കും,
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങി. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്.

യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു. യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ 9.40 ന് എത്തിയ മാർട്ടിൻ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് സൂചന.
എന്നാൽ സ്ഫോടനം നടത്തിയത് ഇയാൾ തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു.

