ജെറുസലേം: ഇസ്രയേൽ സെെനിക ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേൽ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. ജറുസലേമിലും സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരെ തിരിച്ചടി ആരംഭിച്ചുവെന്ന് ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെല്‍ അവീവിന് മുകളില്‍ കടുത്ത പുകപടലങ്ങള്‍ ഉയരുന്നു. മധ്യ ഇസ്രായേലിലും ജറുസലേമില്‍ നിന്നും നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി […]Read More
ഇസ്രായേൽ: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമി അന്തരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ആറ് വർഷം മുമ്പ് അധികാരത്തിലെത്തിയ സലാമിക്ക് അമേരിക്കയെയും ഇസ്രായേലിനെയും ഭീഷണിപ്പെടുത്തിയ ചരിത്രമുണ്ട്. സലാമിയുടെ മരണം ഇറാൻ്റെ സൈനിക ശക്തിയിൽ കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനിൽ റെവല്യൂഷണറി ഗാർഡ് രൂപീകരിക്കപ്പെടുന്നത്. ആഭ്യന്തര സുരക്ഷാ സേനയിൽ നിന്ന് സിറിയ, ലെബനൻ മുതൽ ഇറാഖ് വരെയുള്ള മിഡിൽ ഈസ്റ്റിലെ ടെഹ്റാൻ്റെ സഖ്യകക്ഷികളെ സഹായിക്കാൻ […]Read More
മെയ് 9-10 തീയതികളിൽ റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചപ്പോൾ തങ്ങളുടെ സൈന്യം അശ്രദ്ധയിൽ അകപ്പെട്ടുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാനോടൊപ്പം നിന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായ അസർബൈജാനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10 ന് പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു. എന്നിരുന്നാലും, പുലരുന്നതിനു മുമ്പുതന്നെ, പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ ദീർഘദൂര […]Read More
ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവാർ ഇസ്രായേൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മെയ് 28 ന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മരിച്ച ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിൻവാർ. ഇസ്രായേലി ഇന്റലിജൻസ് ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തികളിൽ ഒരാളായി മുഹമ്മദ് സിൻവാറെ കണക്കാക്കിയിരുന്നു. കഴിഞ്ഞ വർഷം ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ സഹോദരൻ യഹ്യ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുഹമ്മദ് സിൻവാർ തീവ്രവാദ ഗ്രൂപ്പിനുള്ളിൽ പ്രശസ്തിയിലേക്ക് ഉയർന്നത്. 2024 […]Read More
കിൻഷാസ: അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള വിമതർ ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിൽ കിഴക്കൻ കോംഗോയിലെ ഗോമയിൽ 773 പേർ കൊല്ലപ്പെട്ടു.ആക്രമണം ഗോമയുടെ പുറത്തേക്ക് വ്യാപിപ്പിച്ച എം 23 വിതരുടെ മുന്നേറ്റം ചെറുക്കാൻ കോംഗോ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.അതേ സമയം,അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാമെന്നും തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കാമെന്നും വിമതർ ഉറപ്പു നൽകിയതോടെ ഗോമ നിവാസികൾ തിരിച്ചെത്തി തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വിമതർ ലക്ഷ്യം വയ്ക്കുന്ന ബുക്കാവുവിലുള്ള ഇന്ത്യൻ പൗരർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കിൻഷാസയിലെ ഇന്ത്യൻ […]Read More
വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. ഉത്തർ പ്രദേശ് സഹറാൻപുർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈനബയുടെ അറസ്റ്റ്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ച് […]Read More
വാഷിങ്ടൺ:ഉക്രയ്ൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്കുള്ള ധന സഹായം മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഭക്ഷണ വിതരണത്തിനായുള്ള അടിയന്തിര സഹായവും ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക സഹായം ഒഴികെയുള്ള ധനസഹായങ്ങളാണ് തൊണ്ണൂറ് ദിവസത്തേയ്ക്ക് മരവിപ്പിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിവിധ രാജ്യങ്ങളിലെ എംബസികൾക്കും സ്ഥാനപതികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഇന്ത്യൻ വംശജനായ ഖുഷ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ട്രംപ് നിയമിച്ചു. ലോകത്ത് ഏറ്റവുമധികം പണം വിദേശരാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക.Read More
പ്രസിഡൻ്റ് ബാഷർ അൽ-അസദ് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകളാണ് സിറിയയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. സർക്കാർ സൈനികരുടെ ചെറുത്തുനിൽപ്പൊന്നും നേരിടാതെ, ഒരാഴ്ച നീണ്ട മിന്നൽ ആക്രമണത്തിന് ശേഷം ഞായറാഴ്ച തലസ്ഥാനമായ ഡമാസ്കസിൻ്റെ നിയന്ത്രണം സിറിയൻ വിമത സേന കയ്യടക്കി. 24 വർഷം ഉരുക്കുമുഷ്ടിയുമായി രാജ്യം ഭരിച്ച അസദ് അജ്ഞാത സ്ഥലത്തേക്ക് വിമാനം കയറിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അസദ് ഭരണം തകർന്നതായി സൈനിക കമാൻഡ് ഉദ്യോഗസ്ഥരെ അറിയിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ടുണ്ട്. “സ്വേച്ഛാധിപതി ബാഷർ അൽ-അസ്സാദ് പലായനം ചെയ്തു. ഞങ്ങൾ ദമാസ്കസിനെ സ്വേച്ഛാധിപതിയായ ബാഷർ […]Read More
ബെയ്റൂട്ട്: വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഒരു ദിവസം പൂർത്തിയാകും മുമ്പ് ലബനനിലെക്ക് വീണ്ടും വ്യോമാക്രണം നടത്തി ഇസ്രയേൽ. തെക്കൻ ലെബനനിലേക്കാണ് ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ റോക്കറ്റ് കേന്ദ്രത്തിലേക്കാണ് ആക്രമണം നടത്തിയതെന്നും അവിടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നുമാണ് ഇസ്രയേൽ വിശദീകരണം. എന്നാൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഹിസ്ബുള്ള ചൂണ്ടിക്കാട്ടി. വെടിനിർത്തൽ നടപ്പായതിനെ തുടർന്ന് ജനങ്ങൾ വൻ തോതിൽ തിരിച്ചെത്തുന്ന തെക്കൻ ലെബനനിൽ ഇസ്രയേൽ ജനങ്ങൾക്ക് സഞ്ചാരവിലക്ക് […]Read More
ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിനിടെ ഇറാനിൽ ആഭ്യന്തര പ്രതിസന്ധിയും ഉയരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനി ഗുരുതരാവസ്ഥയിലാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ ഇറാനെ നയിക്കാൻ തിരഞ്ഞെടുത്തു. പിതാവിൻ്റെ മരണത്തിന് മുമ്പ് തന്നെ മൊജ്തബയുടെ ചുമതല ഏറ്റെടുക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ഇത് ഇറാനെ സംബന്ധിച്ചിടത്തോളം പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇറാനെ അതിൻ്റെ പരമോന്നത നേതാവായി നയിക്കാൻ മൊജ്തബ ഖമേനിയെ രഹസ്യമായി തിരഞ്ഞെടുത്തതായി ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ വിമതരുമായി ബന്ധമുള്ള പേർഷ്യൻ ഭാഷാ മാധ്യമമായ […]Read More