ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്. സിന്ധു നദീജല ഉടമ്പടിയിലെ ഇന്ത്യയുടെ നിയന്ത്രണം “യുദ്ധപ്രവൃത്തി” ആണ്. ജലത്തിനായുള്ള പാക്കിസ്ഥാനിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കും. ഉടമ്പടിയിലെയും അന്താരാഷ്ട്ര നിയമത്തിലെയും വ്യവസ്ഥകൾ ഇന്ത്യ ലംഘിച്ചുവെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. യുഎൻ പൊതുസഭയിലെ പ്രസംഗത്തിനിടെയാണ് സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്ത് എത്തിയത്. ഇന്ത്യ-പാക് സംഘർഷത്തിൽ, പാകിസ്ഥാൻ വിജയിച്ചുവെന്നും പ്രസംഗത്തിനിടെ അവകാശവാദം ഉന്നയിച്ചു. സംഘർഷത്തിൽ പാകിസ്ഥാൻ […]Read More
ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ പലസ്തീൻ അൻുകൂല നിലപാടുമായി ഇന്ത്യ. സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിക്കുന്ന യുഎൻ പൊതുസഭയിൽ ഇന്ത്യ ഒരു പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഫ്രാൻസ് അവതരിപ്പിച്ച പ്രമേയം 142 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് പാസാക്കി. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ, ‘പലസ്തീനിൽ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ അംഗീകാരം’ എന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. എല്ലാ ഗൾഫ് അറബ് […]Read More
വാഷിങ്ടൺ: ഇറാനെ ആക്രമിച്ച് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ നിലയങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന്റെ തന്ത്രപ്രധാനമായ ഫോർദോ, നതാന്‍സ്, ഇസ്ഫാഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ ആക്രമണമുണ്ടായത്. ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടത്തിന് ശേഷം വിമാനങ്ങള്‍ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെന്നും സോഷ്യല്‍ മീഡിയ മാധ്യമമയാ ട്രൂത്ത് പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്ക് അല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. “ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ […]Read More
ജെറുസലേം: ഇസ്രയേൽ സെെനിക ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേൽ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. ജറുസലേമിലും സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരെ തിരിച്ചടി ആരംഭിച്ചുവെന്ന് ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെല്‍ അവീവിന് മുകളില്‍ കടുത്ത പുകപടലങ്ങള്‍ ഉയരുന്നു. മധ്യ ഇസ്രായേലിലും ജറുസലേമില്‍ നിന്നും നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി […]Read More
ഇസ്രായേൽ: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമി അന്തരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ആറ് വർഷം മുമ്പ് അധികാരത്തിലെത്തിയ സലാമിക്ക് അമേരിക്കയെയും ഇസ്രായേലിനെയും ഭീഷണിപ്പെടുത്തിയ ചരിത്രമുണ്ട്. സലാമിയുടെ മരണം ഇറാൻ്റെ സൈനിക ശക്തിയിൽ കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനിൽ റെവല്യൂഷണറി ഗാർഡ് രൂപീകരിക്കപ്പെടുന്നത്. ആഭ്യന്തര സുരക്ഷാ സേനയിൽ നിന്ന് സിറിയ, ലെബനൻ മുതൽ ഇറാഖ് വരെയുള്ള മിഡിൽ ഈസ്റ്റിലെ ടെഹ്റാൻ്റെ സഖ്യകക്ഷികളെ സഹായിക്കാൻ […]Read More
മെയ് 9-10 തീയതികളിൽ റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചപ്പോൾ തങ്ങളുടെ സൈന്യം അശ്രദ്ധയിൽ അകപ്പെട്ടുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാനോടൊപ്പം നിന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായ അസർബൈജാനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10 ന് പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു. എന്നിരുന്നാലും, പുലരുന്നതിനു മുമ്പുതന്നെ, പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ ദീർഘദൂര […]Read More
ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവാർ ഇസ്രായേൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മെയ് 28 ന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മരിച്ച ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിൻവാർ. ഇസ്രായേലി ഇന്റലിജൻസ് ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തികളിൽ ഒരാളായി മുഹമ്മദ് സിൻവാറെ കണക്കാക്കിയിരുന്നു. കഴിഞ്ഞ വർഷം ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ സഹോദരൻ യഹ്യ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുഹമ്മദ് സിൻവാർ തീവ്രവാദ ഗ്രൂപ്പിനുള്ളിൽ പ്രശസ്തിയിലേക്ക് ഉയർന്നത്. 2024 […]Read More
കിൻഷാസ: അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള വിമതർ ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിൽ കിഴക്കൻ കോംഗോയിലെ ഗോമയിൽ 773 പേർ കൊല്ലപ്പെട്ടു.ആക്രമണം ഗോമയുടെ പുറത്തേക്ക് വ്യാപിപ്പിച്ച എം 23 വിതരുടെ മുന്നേറ്റം ചെറുക്കാൻ കോംഗോ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.അതേ സമയം,അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാമെന്നും തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കാമെന്നും വിമതർ ഉറപ്പു നൽകിയതോടെ ഗോമ നിവാസികൾ തിരിച്ചെത്തി തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വിമതർ ലക്ഷ്യം വയ്ക്കുന്ന ബുക്കാവുവിലുള്ള ഇന്ത്യൻ പൗരർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കിൻഷാസയിലെ ഇന്ത്യൻ […]Read More
വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. ഉത്തർ പ്രദേശ് സഹറാൻപുർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈനബയുടെ അറസ്റ്റ്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ച് […]Read More
വാഷിങ്ടൺ:ഉക്രയ്ൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്കുള്ള ധന സഹായം മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഭക്ഷണ വിതരണത്തിനായുള്ള അടിയന്തിര സഹായവും ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക സഹായം ഒഴികെയുള്ള ധനസഹായങ്ങളാണ് തൊണ്ണൂറ് ദിവസത്തേയ്ക്ക് മരവിപ്പിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിവിധ രാജ്യങ്ങളിലെ എംബസികൾക്കും സ്ഥാനപതികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഇന്ത്യൻ വംശജനായ ഖുഷ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ട്രംപ് നിയമിച്ചു. ലോകത്ത് ഏറ്റവുമധികം പണം വിദേശരാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക.Read More