ടെൽ അവീവ്: അതിർത്തി കടന്നുള്ള ഇസ്രയേൽ ആക്രമണങ്ങൾ കലുഷിതമാക്കിയ മധ്യ പൗരസ്ത്യ ദേശത്ത് യുദ്ധഭീതി പരത്തി അമേരിക്ക. മേഖലയിൽ കൂടുതൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടു. ബാലിസ്റ്റിക് മിസൈലുകളും വിന്യസിക്കും. ഇറാനിൽ വച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയേയും ലബനനിൽ ഹിസ്ബുള്ള നേതാവ് മസൂദ് ഫവദിനെയും ഇസ്രയേൽ വധിച്ചത് അയൽ രാജ്യങ്ങളെ പ്രകോപിച്ചിട്ടുണ്ട്. തുറന്ന യുദ്ധത്തിലേക്ക് എന്ന ഭീതി പടരവേ യാണ് ഇസ്രയേലിന് കരുത്തു പകരുവാനുള്ള അമേരിക്കൻ നീക്കം. ഹിസ്ബുള്ള […]Read More
ബെയ്റൂട്ട് : ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, തിങ്കളാഴ്ച ലെബനനിലെ ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി രാജ്യത്തെ ഇന്ത്യൻ പൗരന്മാരോട് “ജാഗ്രത പാലിക്കാനും” എംബസിയുമായി സമ്പർക്കം പുലർത്താനും ഉപദേശിച്ചു. തിങ്കളാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ റോക്കറ്റ് ആക്രമണം നടത്തി 12 യുവാക്കളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഇത് ഹിസ്ബുള്ള നടത്തിയതാണെന്ന് ഇസ്രായേലും യുഎസും കുറ്റപ്പെടുത്തി. “മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ലെബനനിലെ […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന റഷ്യൻ സന്ദർശനത്തിൽ തൻ്റെ അതൃപ്തി അറിയിച്ച് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി. റഷ്യൻ നേതാവ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച “വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ്” എന്ന് വിശേഷിപ്പിച്ചു. 2022 ഫെബ്രുവരിയിൽ ഉക്രെയ്നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയിലേക്കുള്ള തൻ്റെ ആദ്യ യാത്രയെ അടയാളപ്പെടുത്തി മോസ്കോയ്ക്ക് പുറത്തുള്ള നോവോ-ഒഗാരിയോവോയിലെ ഔദ്യോഗിക വസതിയിൽ വെച്ച് പുടുമായി പ്രധാനമന്ത്രി മോദി അനൗപചാരിക കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസം ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയെ […]Read More
കനേഡിയൻ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്ന് ഡീപോർട്ടേഷൻ ഭീതി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നാല് ദിവസമായി നിരാഹാര സമരത്തിലാണ്. മെയ് 28 മുതൽ ദ്രാവകം കഴിക്കുന്നത് പോലും ഒഴിവാക്കി സമ്പൂർണ നിരാഹാര സമരം നടത്തുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രവിശ്യാ നിയമങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷം നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ നേരിടുന്ന സാഹചര്യത്തിലാണ് നിരാഹാര സമരം. 50 ഓളം വിദ്യാർത്ഥികൾ ഇതിനകം കാനഡ വിട്ടതായി ഇന്ത്യൻ പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. നാല് ദിവസത്തെ നിരാഹാര […]Read More
മുംബൈയിലെ ഘാട്കോപ്പർ ഏരിയയിലെ കൂറ്റൻ പരസ്യബോർഡ് പ്രെട്രോൾ പമ്പിലേക്ക് വീണ് കുറഞ്ഞത് എട്ട് പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ പൊടിക്കാറ്റും കനത്ത മഴയും നഗരത്തിൽ നാശം വിതച്ചതിനെ തുടർന്നാണ് സംഭവം. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഷിൻഡെ പറഞ്ഞു. നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളുടെയും ഓഡിറ്റിംഗ് നടത്താൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റേണ്‍ എക്സ്പ്രസ് […]Read More
ന്യൂയോര്‍ക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സര്‍വകലാശാല ക്യാംപസിലെ കെട്ടിടത്തില്‍ തമ്പടിച്ച വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കി. സര്‍വകലാശാലയിലെ ഹാമില്ട്ടണ് ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തത്. അമ്പതോളം വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ തമ്പടിച്ച സമരക്കാര്‍, ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയ പലസ്തീന് ബാലന്റെ സ്മരണയില്‍ ‘ഹിന്ദ് ഹാള്‍’ എന്നെഴുതിയ ബാനര്‍ സ്ഥാപിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രക്ഷോഭം […]Read More
ദുബായ്:75 വർഷത്തിനിടെ യുഎഇയിലുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വൻ നാശനഷ്ടം. റാസൽ ഖൈമയിലും അൽ ഐനിലും ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം താറുമാറായി.നൂറുകണക്കിനാളുകൾ ഫ്ളാറ്റുകളിലും വീടുകളിലും കുടുങ്ങി ഒറ്റപ്പെട്ട നിലയിലാണ്. അൽ ഐനിൽ 24 മണിക്കൂറിൽ 254.8 മില്ലിമീറ്റർ മഴയാണ് പെയ്തത്. മിക്ക എമിറേറ്റുകളിലും പ്രധാനഹൈവേകളടക്കം വെള്ളം കയറിയതിനാൽ യാത്ര ദുഷ്കരമായി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാത്രിവരെയുള്ള മുഴുവൻ വിമാനങ്ങളും റദ്ദാക്കി. കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള 18 വിമാന സർവീസുകളും റദ്ദാക്കി.Read More
കനത്ത മഴയിൽ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK 533 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 […]Read More
ഇറാഖി അഭയാർത്ഥിയും കടുത്ത ഇസ്ലാം മത വിമർശകനും ഖുറാൻ പരസ്യമായി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്ത സൽവാൻ സബാ മാറ്റി മോമികയെ നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വീഡനിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും പരസ്യമായി ഖുറാൻ കത്തിക്കുകയും ചെയ്തതിലൂടെയാണ് 37കാരനായ മോമിക വാർത്തകളിൽ ഇടംനേടിയത്. സ്വീഡിഷ് അധികൃതർ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നേർവേയിൽ അഭയം തേടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.Read More
വെല്ലിങ്ടൺ:ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലാന്റ്. പലസ്തീൻകാർക്കെ തിരെ അതിക്രമം നടത്തുന്ന തീവ്ര ഇസ്രയേൽ വാദികളായ കുടിയേറ്റക്കാർക്കെതിരെ ഉപരോധവും ഏർപ്പെടുത്തി. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹമാസിനെ ഭീകരസംഘടനയുടെ പട്ടികയിൽ ചേർത്തത് ഗാസയിൽ മാനുഷിക സഹായവും ഭാവിയിലെ വികസനത്തിന് പിന്തുണയും നൽകുന്നതിനെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രസ്താവനയിൽ പറഞ്ഞു.നടപടി ഹമാസിനെതിരെ മാത്രമാണെന്നും ഗാസയിലും ലോകത്താകെയുള്ള പലസ്തീൻകാർക്കെതിരെ അല്ലെന്നും ക്രിസ്റ്റഫർ ലക്സൻ കൂട്ടിച്ചേർത്തു.Read More
