ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ കാണാതായ 4 പേർ മരിച്ചതായി സൂചന. 22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിവരെ മംഗളൂരു തുറമുഖത്തെത്തിക്കും. ഇതില്‍ രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. രാത്രി 10 മണിയോടെ ഇവരെ മംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം. ഐഎൻഎസ് സൂറത്തിലാണ് ഇവരെ മംഗലാപുരത്ത് എത്തിക്കുക. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കപ്പലിലുള്ളത് നാല് തരം രാസവസ്തുക്കളെന്ന് അഴീക്കല്‍ […]Read More
തിങ്കളാഴ്ച രാവിലെ മുംബൈയിൽ തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ റെയിൽവേയുടെ ദിവ, കോപ്പർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ലോക്കൽ ട്രെയിനിൽ നിന്നും 10 മുതൽ 12 വരെ യാത്രക്കാർ കമ്പാർട്ടുമെന്റുകളിൽ നിന്ന് വീണപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവം നടക്കുമ്പോൾ ട്രെയിനിൽ തിരക്ക് കൂടുതലായിരുന്നു, യാത്രക്കാർ വാതിലിൽ തൂങ്ങിക്കിടക്കുകയായിരുന്നു. പരിക്കേറ്റവരെ റെയിൽവേ ട്രാക്കിൽ നിന്ന് പുറത്തെടുത്ത് […]Read More
പത്തനംതിട്ട: കോന്നി കല്ലേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്. അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ കലഞ്ഞൂർ സ്വദേശി വിദ്യാധരൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാധരൻപിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ആറരയോടെ എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയപ്പോഴായിരുന്നു അക്രമണം ഉണ്ടായത്. കല്ലേലി റബർ ഡിവിഷൻ ഭാഗത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അതേസമയം കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിൽ കാട്ടാന ശല്യം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കോന്നി കൊക്കാത്തോട് റോഡിലെ കല്ലേലിയിൽ കാട്ടാനകളിറങ്ങിയിരുന്നു. കല്ലേലിയിൽ നിന്നും […]Read More
കേരളതീരത്ത് ബേപ്പൂർ (Beypore)- അഴീക്കലിന് സമീപം ചരക്ക് കപ്പലിന് കടലിൽ വച്ച് തീ പിടിച്ചു. ബേപ്പൂരിൽ ഇന്നും 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലപകടം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. സംഭവസമയത്ത് കപ്പലിൽ ഏകദേശം 650 കണ്ടെയ്നറുകൾ ഉണ്ടായിരുന്നുവെന്നും 40-ലധികം ജീവനക്കാർ കപ്പലിലുണ്ടായിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീപിടുത്തത്തിനിടെ ഏകദേശം 50 കണ്ടെയ്നറുകൾ വെള്ളത്തിൽ വീണതായി പറയപ്പെടുന്നു. അടിയന്തര സാഹചര്യത്തിൽ, സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ തീരസംരക്ഷണ സേനയുടെ യൂണിറ്റുകൾ […]Read More
തിരുവനന്തപുരം: വന്യമൃഗശല്യം നേരിടാൻ കിഫ്ബി സഹായത്തോടെ സർക്കാർ നിർമ്മിക്കുന്ന സൗരോർജ വേലി നിർമ്മാണം പൂർത്തിയായി. തിരുവനന്തപുരം, തെന്മല, പുനലൂർ, മണ്ണാർക്കാട്, പാലക്കാട് എന്നിവിടങ്ങളിലാണ് വേലി നിർമ്മിക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചത്. 1.51 കോടി രൂപ ചെലവിൽ 95 കിലോമീറ്റർ ദൈർഘ്യമുള്ള സൗരോർജ വേലി നിർമ്മാണമാണ് പദ്ധതി. ഇതിൽ 94.22 കിലോമീറ്റർ പൂർത്തിയായി. വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ലക്ഷ്യമിട്ടത് 10 കിലോമീറ്റർ റെയിൽ ഫെൻസിങ് ആണ്. കേന്ദ്ര നിയമമാണ് തടസ്സമെങ്കിലും സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ നിന്ന് പദ്ധതികൾ […]Read More
ഒരുകാലത്ത് പ്രധാന സഖ്യകക്ഷിയും ദാതാവുമായിരുന്ന ഇലോൺ മസ്കുമായുള്ള ബന്ധം അവസാനിച്ചിരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച സമ്മതിച്ചു. അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭരണകൂടത്തിന്റെ വൻ നികുതി ഇളവുകളും ചെലവ് ബില്ലും പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻമാരെ വെല്ലുവിളിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് ടെക് മുതലാളി സാമ്പത്തിക സഹായം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “അദ്ദേഹം അങ്ങനെ ചെയ്താൽ, അതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹം അനുഭവിക്കേണ്ടിവരും,” ട്രംപ് കൂട്ടിച്ചേർത്തു, എന്നാൽ ആ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് […]Read More
നിലമ്പൂരിന് സമീപം വഴിക്കടവിൽ കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന് മരിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചു. കാട്ടുപന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പറഞ്ഞു. പ്രദേശത്തെ നായാട്ട് സംഘത്തിൽ പ്രധാനിയായ വിനേഷ് നേരത്തെയും ഇത്തരത്തിൽ പന്നിയെ പിടികൂടാൻ കെണിവച്ചിട്ടുണ്ട്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വിനേഷിലേക്കെത്തിയത്. സ്ഥലമുടമയുമായി സംഘത്തിൻ് ബന്ധമൊന്നുമില്ലെന്നാണ് വിവരം. മലപ്പുറം […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇനി ഒഴിവുള്ളത് 96,108 സീറ്റുകളാണ്, സ്പോർട്സ് ക്വാട്ടയില്‍ 3508 സീറ്റുകളും അവശേഷിക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളില്‍ 494 സീറ്റുകള്‍ കൂടിയുണ്ട്. ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 163801 അപേക്ഷകര്‍ കൂടി ശേഷിക്കുന്നുണ്ട്. ഒന്‍പതിന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്ട്മെന്റ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം […]Read More
ന്യൂഡൽഹി:കാനഡയിൽ ചേരുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡ പ്രധാമന്ത്രി മാർക്ക് കാർണി ക്ഷണിച്ചു. ജൂൺ 15 മുതൽ 17 വരെ കാനഡയിലെ കനനാസ് കിസിലാണ് ജി-7. ഇന്ത്യ അംഗമല്ലെങ്കിലും ക്ഷണിച്ചിട്ടുണ്ട്.അമേരിക്ക, ജർമനി, ബ്രിട്ടൺ, കാനഡ, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി-7. ഖാലിസ്ഥാൻ പ്രശ്നത്തിൽ കാനഡയുമായി നയതന്ത്രബന്ധം ഉലഞ്ഞ സാഹചര്യത്തിൽ ഇക്കുറി ക്ഷണം ലഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.Read More
ചെന്നൈ:രാജ്യസഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേതാവായ കമൽ ഹാസൻ നാമനിർദ്ദേശപത്രിക നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, എംഡിഎംകെ നേതാവ് വൈകോ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ആറ് സീറ്റുകളിലാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. കമലിന്റെ ഉൾപ്പെടെ നാല് സീറ്റിൽ ഡിഎംകെ സഖ്യത്തിന് സ്ഥാനാർഥികളെ വിജയിപ്പിക്കാനാകും.എഐഡിഎംകെയ്ക്ക് രണ്ട് സീറ്റ് ലഭിക്കും. ഡിഎംകെ, എഐഎഡിഎംകെ സ്ഥാനാർഥികളും നാമനിർദ്ദേശ പത്രിക നൽകി. ജൂൺ 19 നാണ് വോട്ടെടുപ്പ്.Read More
