സി പി എമ്മിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ . അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ച ശേഷം സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാട് ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഹേളനമാണെന്ന് മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരാമർശിച്ചു. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാമപ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റു ചില നേതാക്കന്മാര് അത് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറയുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി. എന്നാൽ അയോധ്യ ക്ഷേത്രത്തിലെ […]Read More
അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന്‍ അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്.Read More
തൃശൂർ:കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നുവരെ സാർവദേശീയ സാഹിത്യോത്സവം തൃശൂരിൽ നടത്തും.ഇതിനായുള്ള പ്രതിനിധി രജിസ്ട്രേഷൻ വ്യാഴാഴ്ച ആരംഭിക്കും. പൊതുജനങ്ങക്ക് 500 രൂപയും വിദ്യാർഥികൾക്ക് 250 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിദ്യാർഥികൾ ഐഡി കാർഡോ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രമോ ഹാജരാക്കണം. ഫെസ്റ്റിവൽ കിറ്റ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം, അക്കാദമി പുസ്തകങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാനുള്ള അവസരം എന്നിവയാണ് ഡെലിഗേറ്റുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ.www.ilfk.in എന്ന വെബ് സൈറ്റിലോ, നേരിട്ടോ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങക്ക്: 0487 2330013.Read More
കൊച്ചി:സനു മോഹനനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതിനാൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ നാല് വകുപ്പുകളിലായി 28 വർഷം കഠിനതടവും ലഭിച്ചു.അതോടൊപ്പം 1.75 ലക്ഷം രൂപ പിഴയും ഒടുക്കണം. പത്തു വയസുകാരിയായ മകൾ വൈഗയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പുഴയിൽ തള്ളിയ കേസിലാണ് സുപ്രധാന വിധി. വൻ കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോയ സനു ഭാര്യയും ബന്ധുക്കളും മകളെ സംരക്ഷിക്കുകയില്ലെന്ന് കരുതി കൊന്നുവെന്നാണ്. പ്രോസിക്യൂഷൻ 78 സാക്ഷികളെ വിസ്തരിച്ചു. 134 […]Read More
ശബരിമല:തീർത്ഥാടകപ്രവാഹത്തിൽ മണ്ഡലവിളക്ക് ദർശിച്ച് ആയിരങ്ങൾ മലയിറങ്ങി. ലക്ഷക്കണത്തിന് തീർത്ഥാടകർ ഒഴുകിയെത്തിയ ശബരിമലയിൽ എല്ലാവർക്കും സുഖദർശനം ലഭിച്ചു. മണ്ഡലപൂജയുടെ ഭാഗമായി തങ്കയങ്കി ചാർത്തിയുള്ള ദർശനത്തിന് പതിനായിരക്കണക്കിന് ഭക്തർ ദർശനം നടത്തി. ക്യൂവിൽ നിന്ന അയ്യപ്പ ഭക്തർക്ക് ചുക്കു വെള്ളവും ലഘു ഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. മണ്ഡലപൂജാ സമയത്ത് പ്രത്യേകക്രമീകരണം ഉറപ്പാക്കുന്നതിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ,പ്രസിഡന്റ് പിഎസ് പ്രശാന്ത്, എഡിജിപി എം അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.മണ്ഡല കാലത്ത് ശബരി മലയിൽ 241.71 കോടി രൂപ […]Read More
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ 90 സിറ്റി സർക്കുലർ സർവീസിലും,പോയിന്റ് ടു പോയിന്റ് സർവീസുകളിലും വ്യാഴാഴ്ച മുതൽ ഡിജിറ്റൽ മണി സൗകര്യം ഏർപ്പെടുത്തി. ഇത്തരം ബസുകളിൽ യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ,ചലോ പേ, വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് ടിക്കറ്റ് എടുക്കാം.ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതു സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുന്നത്. കാലക്രമേണ കേരളത്തിലെ എല്ലാ കെഎസ്ആർടിസി സർവീസുകളിലും പുതിയ സംവിധാനം നിലവിൽ വരും.Read More
തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും അദ്ദേഹത്തിൻറെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.വിജയകാന്തിപ്പോൾ നമ്മോടുകൂടിയില്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു മികച്ച നടൻ, അത്ഭുതകരമായ മനുഷ്യൻ. അദ്ദേഹത്തിന്റെ നഷ്ടം സിനിമാ പ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും വ്യക്തിപരമായി എനിക്കും ആഴത്തിലേൽക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു എന്നായിരുന്നു മോഹൻലാൽ അനുശോചിച്ചത്.Read More
71 വയസായിരുന്നു. ചെന്നൈ: ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.71 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി മോശമാകുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ അത്ര സജീവമല്ലായിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. മുമ്പും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ക്രിട്ടിക്കൽ കെയർ മെഡിസിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കും. അതി സങ്കീർണ്ണ രോഗമുള്ളവരെ ചികിത്സിക്കുന്ന സമ്പ്രദായമാണ് സിസിഎം. ഹൃദയാഘാതം, സ്ട്രോക്ക്, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്ക രോഗം, ക്യാൻസർ, ട്രോമാ കെയർ തുടങ്ങി തീവ്ര പരിചരണത്തിനായി ഐസിയുവിൽ എത്തുന്നവർക്ക് സിസിഎം ഗുണകരമാകും.അത്യാധുനിക വെന്റിലേറ്റർ മാനേജ്മെന്റ്, രക്തസമ്മർദ്ദനിയന്ത്രണം, അഡ്വാൻസ്ഡ് ഹീമോഡൈനാമിക് മോണിറ്ററിങ്, കരളിന്റെപ്രവർത്തനം എന്നിവയെല്ലാം സിസിഎംൽ ഉൾപ്പെട്ടിരിക്കുന്നു.ഇതിനായി അസോസിയേറ്റ് പ്രൊഫസറും അഞ്ച് സീനിയർ റസിഡന്റ് തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.അതോടൊപ്പം ക്രിട്ടിക്കൽ കെയർ മെഡിസിനിൽ […]Read More
ന്യൂഡൽഹി:സമീപകാലത്ത് പാർലമെന്റ് പാസ്സാക്കിയ മൂന്ന് ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി. ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയക്ക് പകരമുള്ള ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക്ക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത ബില്ലുകളാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചതു്.ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷത്തെ സസ്പെന്റ് ചെയ്ത ശേഷം ഏകപക്ഷീയമാണ് ബില്ലുകൾ പാസ്സാക്കിയെടുത്തതു്.പുതിയ ക്രിമിനൽ നിയമങ്ങളിലെ പല വ്യവസ്ഥകളും പൗരാവകാശങ്ങളും അഭിപ്രായസ്വാതന്ത്യങ്ങളും ഹനിക്കുന്നതാണ് ഭേദഗതി നിയമമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.Read More
