തിരുവനന്തപുരം:കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ 16.10.2023 ലെ അസാധാരണ ഗസസ്റ്റ് ലഘു വിജ്ഞാപനം വഴി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കാറ്റഗറി നമ്പർ 334/2023 മുതൽ 408/2023 വരെയുള്ള തസ്തികകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നതു്. അവസാന തീയതി 15.11.2023 അർദ്ധരാത്രി 12 മണി വരെ. ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിലൂടെ ഓൺലൈനായി കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്ബ്സൈറ്റി ലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.Read More
തിരുവന്തപുരം:ആര്യാടൻ മുഹമ്മദ് ഫൗേണ്ടേഷന്റെ പേരിൽ നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വിളിച്ചു വരുത്തി ഷൗക്കത്തിൽ നിന്നും വിശദീകരണം തേടി. റാലി നടത്തിയതിൽ ഷൗക്കത്ത് ഉറച്ച് നിന്നതായി വിശദീകരണം നൽകി.കൂടാതെ മലപ്പുറത്തെ ഡി സി സി വിഷയങ്ങളും പരാമർശി ച്ചതായാണറിവ്. കോൺഗ്രസിനോടുള്ള തന്റെ മനോഭാവം കടുത്തഭാഷയിൽ അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി. ഷൗക്കത്തിനെതിരെ നടപടിയെടുക്കരുതെന്ന് കോൺഗ്രസ് എ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.മലപ്പുറത്തെ വിഭാഗീയതമൂലം ജനറൽ സെക്രട്ടിറി സ്ഥാനം രാജിവയ്ക്കാൻപോലും […]Read More
തിരുവനന്തപുരം:പങ്കാളിത്ത പെൻഷൻ ഫണ്ടിലേക്ക് മാസാമാസം നിക്ഷേപിച്ച തുക പിൻവലിക്കുന്നതിന് തടസ്സമില്ലെന്ന് വിദഗ്ദ സമിതിയുടെ റിപ്പോർട്ട്. പെൻഷൻ ഫണ്ടിൽ നിന്നും തുക പിൻവലിക്കുന്നതു് ഭാവിയിൽ സർക്കാരിന് വൻ ബാധ്യതയുണ്ടാക്കും. ചില സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചിട്ടുണ്ട്. കേന്ദ്രം നൽകുന്ന ഡി.എ. ഉൾപ്പെടെയുള്ള പല ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്നില്ല. പെൻഷൻ പദ്ധതിയിലെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കമ്മീഷൻ ശുപാർശ നൽകുന്നു. 2021 ഏപ്രിൽ മാസത്തിൽ റിട്ട. ജഡ്ജി എസ്.സതീഷ് ചന്ദ്രബാബു അധ്യക്ഷനായ മുന്നംഗ സമിതി സർക്കാരിന് റിപ്പോർട്ട് […]Read More
തിരുവനന്തപുരം :മുഖ്യമന്ത്രി നേരിട്ട് വന്നു തന്റെ സംശയങ്ങൾക്ക് ഉത്തരം തരാതെ ബില്ലുകളിൽമേൽ ഒപ്പിടാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാറിന് വ്യക്തതയില്ലന്നും ഗവർണർ കുറ്റപ്പെടുത്തി. സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാന മാർഗം. ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് നാണക്കേടാണെന്നും ഗവർണർ പറഞ്ഞു .വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.Read More
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ് യു. തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ മാർച്ച് അക്രമാസക്തമായി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇടപെട്ടെന്നാരോപിച്ചായിരുന്നു സമരം. പാളയത്തെ റോഡ് ഉപരോധിച്ചതു് പോലീസ് തടഞ്ഞു. അതോടെ സംഘർഷം മൂർഛിച്ചു. സംഘർഷത്തിനിടെ കെഎസ്.യു. നേതാക്കളായ അഭിജിത്തിനും നസിയയ്ക്കും ലാത്തിച്ചാർജിൽ പരിക്കേറ്റു. എം.വിൻസെന്റ് എം.എൽ.എ. സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി.കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കന്റോൺമെൻറ് പോലീസ് കേസെടുത്തു. വിദ്യാർത്ഥികളുടെ അറസ്റ്റിലും […]Read More
ഐസ്വാൾ:നാളെ നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും അവസാനിച്ചു. മിസോറാമിലെ 40 സീറ്റിൽ മിസോ നാഷണൽ ഫ്രണ്ടും, മുഖ്യപ്രതിപക്ഷമായ സോറം പീപ്പിൾസ് മൂവ്മെന്റും തമ്മിലാണ്പ്രധാന മത്സരം. ഛത്തീസ്ഗഢിലെ പല മണ്ഡലങ്ങളിലും നക്സൽ ഭീഷണിയുണ്ട്.Read More
ഗാസാ സിറ്റി:ഗാസയിലെ മൂന്ന് അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രയേലിന്റെ ബോംബാക്രമണം ഇരുപത്തി നാലുമണിക്കൂറിനിടെ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ അഭയാർത്ഥി ക്യാമ്പാണ് മധ്യഗാസയിലെ അൽ-ബെറെജെ ക്യാമ്പ്.ഏതാണ്ട് 46000 പാലസ്തീൻകാരാണ് ബറൈജിലെ ക്യാമ്പിലുള്ളതു്. ഇതിൽ പരിക്കേറ്റതാകട്ടെ 4008 ളം കുട്ടികളാണ്. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത് കൂട്ട നരഹത്യയാണെന്നും വെടി നിർത്തൽ ഉടൻ വേണമെന്നും മുഹമ്മദ് അബ്ബാസ് യു. എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനോട് ആവശ്യപ്പെട്ടു.ഇസ്രയേൽ വ്യാമാക്രണമണത്തിനു ശേഷം അറുപതിലധികം ബന്ദികളെ കാണാതായതായി ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.അതിനിടെ വടക്കൻ ഗാസയിൽനിന്ന് തെക്കുഭാഗത്തേക്ക് പോകാൻ സലാ […]Read More
ന്യൂ ഡൽഹി :നീയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത ഗവർണർമാരെ വിമർശിച്ച് സുപ്രീം കോടതി . കേസുകൾ പരമോന്നത കോടതിയിൽ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗവർണർമാർ ആത്മപരിശോധന നടത്തണം. തങ്ങൾ ജനപ്രതിനിധികളല്ലെന്ന് ഗവർണർമാർ തിരിച്ചറിയണമെന്നും കോടതി പറഞ്ഞു.ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്,തമിഴ്നാട്, കേരളം, , തെലങ്കാന, തുടങ്ങിയ നാല് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ പഞ്ചാബ് സർക്കാർ നൽകിയ ഹർജി […]Read More
തൃശൂർ :അതീവ സുരക്ഷാ ജയിലായ വിയ്യൂരിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച രണ്ടു മണിയോടുകൂടിയാണ് സംഭവം രൂക്ഷമായതു്.ഉച്ച ഭക്ഷണ സമയത്ത് തടവുകാർ ഒന്നടങ്കം സംഘടിച്ചു . ചന്ദ്രശേഖരൻ വധക്കേസ്റ്റ് പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിൽ ജയിലിലെ ടെലഫോൺ ബൂത്ത് അടിച്ചു തകർത്തു. സംഘർഷത്തിൽ പരിക്കേറ്റ ജീവനക്കാരും തടവുപുള്ളികളും തൃശൂർ മെഡിക്കൽ ക്കോളേജിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് നിന്നും വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയ കൊലപാതക കേസ് പ്രതി കാട്ടുണ്ണി രഞ്ജിത്താണ് വധഭീഷണി മുഴക്കി കലാപത്തിന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെ […]Read More
തുടർച്ചയായ നാലാം ദിവസവും ഡൽഹിയുടെ വിവിധ പ്രദേശങ്ങൾ പുകമഞ്ഞിന്റെ പിടിയിലാണ്. അതി രൂക്ഷമായ വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങളുടെ ഡൽഹിയിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്നാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ വിലയിരുത്തൽ.കാറ്റിന്റെ വേഗത കുറഞ്ഞതാണ് വായുമലിനീകരണത്തിന്റെ മറ്റൊരു കാരണം. സ്കൂളുകൾ ഈ മാസം […]Read More
