തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് അഞ്ച് വർഷം കഠിനതടവ് വിധിച്ചു. നെടുമങ്ങാട് കോടതിയാണ് നിർണായകമായ ഈ വിധി പ്രസ്താവിച്ചത്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന അതീവ ഗുരുതരമായ കുറ്റത്തിനാണ് ശിക്ഷ. രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ച സാഹചര്യത്തിൽ, ജനപ്രാതിനിധ്യ നിയമപ്രകാരം ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാകും. ഇത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കോടതി […]Read More
