വിയന്ന/ടെഹ്‌റാൻ: ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി വ്യോമാക്രമണം നടത്തിയതായി ഇറാൻ വെളിപ്പെടുത്തി. വിയന്നയിൽ ചേർന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) അടിയന്തര യോഗത്തിലാണ് ഇറാൻ പ്രതിനിധി റെസ നജാഫി ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. യുറേനിയം സമ്പുഷ്‌ടീകരണ പ്ലാൻ്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നും മേഖലയിൽ ആണവ ചോർച്ചയ്‌ക്ക് സാധ്യതയുണ്ടെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിൻ്റെ ഭാഗമായാണ് ഈ […]Read More
Tags :Middle East Crisis
യുദ്ധഭീതിയിൽ പശ്ചിമേഷ്യ: ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് യുഎഇ; കുവൈത്തിലെ യുഎസ് എംബസിയിൽ തീപിടുത്തമെന്ന്
ദുബായ്/കുവൈത്ത് സിറ്റി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം മൂന്നാം ദിവസവും അതീവ ഗുരുതരമായി തുടരുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ടെഹ്‌റാനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടുന്നതായും നയതന്ത്ര ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിക്കുന്നതായും യുഎഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ ദുബായ്, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനവാസ മേഖലകളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾ രാജ്യാന്തര നിയമങ്ങളുടെ […]Read More
ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ ആക്രമണം: കടുത്ത ആശങ്കയറിയിച്ച് ചൈന; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിമർശനം
ബീജിംഗ്: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൈന. പരമാധികാര രാഷ്ട്രത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ പ്രതികരണം. സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ചൈന അഭ്യർത്ഥിച്ചു. ചൈനയുടെ […]Read More
