റിയാദ്: ഇസ്‌ലാം മതവിശ്വാസികളുടെ പുണ്യനഗരമായ മക്ക ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ഡ്രോൺ സൗദി അറേബ്യൻ സേന തകർത്തു. ആക്രമണ സാധ്യത കണക്കിലെടുത്ത് മക്കയിലും ജിദ്ദയിലും തായിഫിലും സൗദി സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. 2017ന് ശേഷം ആദ്യമായാണ് മക്കയിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് മക്കയിലെ നിയന്ത്രിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഡ്രോൺ വെടിവച്ചിട്ടതെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. തീർഥാടകരെ ഭയപ്പെടുത്താനും സാധാരണക്കാരെ ഉപദ്രവിക്കാനുമുള്ള ശ്രമമാണിതെന്നും […]Read More
