ഗാസയിൽ മരണം 45,000 കടന്നു

ഗാസ സിറ്റി:

         ഗാസ മുനമ്പിൽ പതിന്നാലുമാസമായി തുടരുന്ന കടന്നാക്രമണത്തിൽ ഇസ്രയേൽ കൊന്നുതള്ളിയവരുടെ എണ്ണം 45,000 കടന്നു. തിങ്കളാഴ്ച വൈകിട്ടു വരെ 24 മണിക്കൂറിൽ 52 പേർ കൊല്ലപ്പെട്ടു. ലഭിച്ച മൃതദേഹങ്ങളുടെ കണക്ക് മാത്രമാണ് സ്ഥിരീകരിക്കപ്പെട്ട മരണങ്ങളായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്നത്. ഖാൻ യൂനിസിലെ അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന യുഎൻ സ്കൂളിലും ഇസ്രയേൽ ബോംബിട്ടു. 20 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ബെയ്ത് ഹാനൂനിലെ സ്കൂളിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച കൊല്ലപ്പെട്ടവരിൽ അൽ ജസീറാ കമാൻഡറും ഉൾപ്പെടുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News