കേരളത്തിന്റെ ഹരിത ഊർജം രാജ്യത്തിന് മാതൃക

തിരുവനന്തപുരം:
ഊർജസംരക്ഷണത്തിനും ഉപയോഗത്തിനുമായുള്ള വിവിധ പ്രവർത്തങ്ങളിലൂടെ ഗ്രീൻ എനർജി മേഖലയിൽ രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന് സാധിക്കുമെന്ന് വിദഗ്ദർ. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിൽ ഗ്രീൻ ഹൈഡ്രജൻ, ഗ്രഫീൻ, ഗ്രീൻ എനർജി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നടന്ന ടെക് ടോക്കിലാണ് അഭിപ്രായമുയർന്നത്. 2050ഓടെ നെറ്റ് കാർബൺ ന്യൂട്രൽ സംസ്ഥാനമെന്ന നേട്ടം കൈവരിക്കുമെന്ന കാഴ്ചപ്പാട് 2022 – 23 ലെ ബജറ്റിൽ കേരളം ഉയർത്തിയിട്ടുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി. ഗ്രീൻ ഹൈഡ്രജൻ നയത്തിന് കേരളം അന്തിമരുപം നൽകുകയാണെന്ന് അനെർട്ടിലെ ശാസ്ത്രജ്ഞൻ കെ പ്രേംകുമാർ പറഞ്ഞു. കരടുനയം അനുസരിച്ച് 2030 ഓടെ ഹൈഡ്രജന്റെ വില കിലോയ്ക്ക് 200 രൂപയായി കുറയ്ക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.