കെ പി ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രി
കാഠ്മണ്ഡു:
നേപ്പാളിൽ കെ പി ശർമ ഒലി നാലാം തവണ പ്രധാനമന്തിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.പ്രസിഡന്റ് രാം ചന്ദ്ര പൗഡേലാണ് കമ്യൂണിസ്‌റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻയുഎംഎൽ) നേതാവായ ഒലിയെ ഞായറാഴ്ച പ്രധാനമന്ത്രിയായി നിയമിച്ചത്.പ്രധാനമന്ത്രിയായിരുന്ന പുഷ്പ കമൽ ദാഹാൽ പ്രചണ്ഡ വിശ്വാസവോട്ടിൽ പരാജയപ്പെട്ടതോടെയാണ് ഒലിക്ക് വഴിയൊരുങ്ങിയത്. ഭരണഘടനപ്രകാരം 30 ദിവസത്തിനുള്ളിൽ പാർലമെന്റിൽ വിശ്വാസവോട്ട് തേടണം. 275 അംഗ പ്രതിനിധിസഭയിൽ 138 വോട്ടുവേണം ജയിക്കാൻ. നേപ്പാളി കോൺഗ്രസിന് 89 സീറ്റും സിപിഎൻയുഎം എല്ലിന് 78 സീറ്റുമാണുള്ളത്.പ്രചണ്ഡയുടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്ററിന് 32 സീറ്റാണ് ലഭിച്ചിട്ടുള്ളത്.