കൊൽക്കത്തയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയ കേസെടുത്ത് സുപ്രീം കോടതി

കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും സുപ്രീം കോടതി ഞായാറാഴ്ച ശ്രദ്ധയിൽപ്പെടുത്തി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും.
ആഗസ്റ്റ് 9 നാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ച് 31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
സംഭവത്തിൽ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. കേസിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.