ഇരുചക്ര വാഹന തട്ടിപ്പിൽ കുടിങ്ങയത് സ്ത്രീകൾ

കൊച്ചി:
സ്ത്രീകൾക്ക് പകുതി വിലയ് ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത ഇടുക്കി സ്വദേശി 400 കോടിയോളംരൂപ തട്ടിയതായി പൊലീസിന്റെ റിപ്പോർട്ട്. കളമശ്ശേരിയിൽ ഓഫീസുള്ള പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസ് സ്ഥാപനത്തിന്റെ ഉടമ ഇടുക്കി സ്വദേശി അനന്തുകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്.ഇയാളുടെ മൂന്നു കോടിയോളം രൂപയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. മൂവാറ്റുപുഴ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഡിജിപിയ്ക്ക് കൈമാറി. മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. രാജ്യത്തെ എൻജിഒകളുടെ കൂട്ടായ്മ എന്ന വകാശപ്പെടുന്ന നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ദേശീയ കോ-ഓർഡിനേറ്ററെന്നാണ് അനന്തകൃഷ്ണൻ പറഞ്ഞിരുന്നതു്. 50,000 രുപ നൽകുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സ്കൂട്ടർ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News