വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ലണ്ടൻ സന്ദർശനം തടസ്സപ്പെടുത്താൻ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഒരു സംഘം ശ്രമിച്ച സംഭവത്തെ യുണൈറ്റഡ് കിംഗ്ഡം അപലപിച്ചു. ബുധനാഴ്ച നടന്ന പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങി. ബുധനാഴ്ച, ഒരു ചർച്ചയ്ക്ക് ശേഷം ജയ്ശങ്കർ ചാത്തം ഹൗസ് വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരാൾ അദ്ദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറി. പൊതുപരിപാടികളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് യുകെയുടെ വിദേശകാര്യ, കോമൺവെൽത്ത്, വികസന ഓഫീസ് (എഫ്സിഡിഒ) […]Read More
ഗാസ സിറ്റി: വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേൽ. ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ ബുധനാഴ്ച നാലുപേർ കൊല്ലപ്പെട്ടു. മാരകമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരും ഇതിൽപ്പെടും. മൂന്ന് ദിവസത്തിനിടെ അഞ്ചു ലക്ഷത്തിലേറെപ്പേർ വടക്കൻ ഗാസയിൽ തിരിച്ചെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 59 മൃതദേഹങ്ങൾ വീണ്ടെടുത്തു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47,417 ആയി.Read More
വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡോണാൾ ട്രംപ് തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30 ന് ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 1985 ൽ റൊണാൾഡ് റെയ്ഗനുശേഷം ആദ്യമായാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ അകത്തെ വേദിയിൽ നടത്തുന്നതു്. താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസായി താഴ്ന്നതിനാലാണ് പരേഡടക്കം അകത്തേക്ക് മാറ്റിയത്. മുൻ പ്രസിഡന്റുമാർ, വിവിധ രാജ്യങ്ങളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ട്രംപിന്റെ […]Read More
ഗാസ മുനമ്പിൽ വെടിനിർത്തൽ കരാറിനും ഡസൻ കണക്കിന് ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരട് കരാർ ഹമാസ് അംഗീകരിച്ചതായി ചർച്ചയിൽ പങ്കെടുത്ത രണ്ട് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു. ഇസ്രയേലും ഫലസ്തീൻ ഭീകര സംഘടനയും ഇതുവരെ ഒരു കരാറിൽ ഏർപ്പെടാത്ത ഏറ്റവും അടുത്ത ഘട്ടത്തിലാണെന്ന് മധ്യസ്ഥൻ ഖത്തർ പറഞ്ഞു. അസോസിയേറ്റഡ് പ്രസിന് നിർദ്ദിഷ്ട കരാറിൻ്റെ ഒരു പകർപ്പ് ലഭിച്ചു, ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനും ഹമാസ് ഉദ്യോഗസ്ഥനും അതിൻ്റെ ആധികാരികത സ്ഥിരീകരിച്ചു. പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ വിശദാംശങ്ങൾ അന്തിമമാക്കുകയാണെന്നും ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ […]Read More
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് നിര്‍ണായകമായേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമര്‍ സെലൻസ്കി. ട്രംപിന്റെ പ്രവചനാതീതമായ സമീപനം റഷ്യയുമായുള്ള യുദ്ധം പരിഹരിക്കാൻ സഹായിച്ചേക്കുമെന്നാണ് സെലൻസ്കിയുടെ അഭിപ്രായം. യുക്രെയ്നിലെ ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെയാണ് സെലൻസ്കി ഇക്കാര്യം പറഞ്ഞത്. “ഡൊണാള്‍ഡ് ട്രംപ് ശക്തനും പ്രവചനാതീതനുമാണ്. അദ്ദേഹം ശരിക്കും യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഏറെ പ്രധാനം. യുദ്ധം തുടരുന്നതില്‍ നിന്നും റഷ്യൻ പ്രസിഡന്റ് […]Read More
കീവ്: പുതുവര്ഷപ്പുലരിയില് റഷ്യ മധ്യകീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഇത് റഷ്യയ്ക്ക് നേരെ ലോകമെമ്പാടും അതൃപ്തി ഉയരാന്‍ കാരണമായിട്ടുണ്ട്. യുക്രെയ്ന് തലസ്ഥാനത്തിന് നേരെ നടക്കുന്ന അപൂര്‍വ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്. പന്ത്രണ്ട് മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് തന്റെ പുതുവര്‍ഷ സന്ദേശത്തില്‍ യുക്രെയ്ന് പ്രസിഡന്റ് വ്ലാഡിമര്‍ സെലെന്‍സ്കി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. രണ്ട് പേര് കൊല്ലപ്പെട്ടെന്ന് യുക്രെയ്ന് അടിയന്തര സേവന വിഭാഗം അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ […]Read More
വാഷിങ്ടൺ: ചൈനയുടെ പിന്തുണയുള്ള ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സുപ്രധാന ഫയലുകൾ കൈക്കലാക്കിയെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ്.ട്രഷറിക്ക് സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കി കഴിഞ്ഞ മാസമാണ് ഹാക്കർമാർ കംപ്യൂട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയത്. നിലവിൽ ട്രഷറി ഡിപ്പാർട്ടുമെന്റിന് ഹാക്കിങ് ഭീഷണിയില്ലെന്നും ഹാക്ക് ചെയ്ത ശൃംഖല സർവീസിൽനിന്ന് നീക്കിയതായും അസിസ്റ്റന്റ് ട്രഷറർ സെക്രട്ടറി അദിതി ഹാർദികർ യു എസ് സെനറ്റ് ബാങ്കിങ് കമ്മിറ്റിക്കയച്ച കത്തിൽ അറിയിച്ചു.Read More
ന്യൂയോർക്ക്: ഡി ഗുകേഷിനു പിന്നാലെ ഇന്ത്യയിൽ നിന്ന് ഒരു ലോക ചെസ് ചാമ്പ്യൻ കൂടി. ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായി. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപ്പിഡ്. മുപ്പത്തേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിതു്. 2019ലും ഹംപി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ഡിങ്ങ് ലിറനെ തോൽപിച്ചു. കൗമാരതാരം ഡി ഗു കേഷ് ലോക […]Read More
താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന് നടത്തിയ വ്യോമക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് താലിബാന്. ഖോസ്ത് പ്രവിശ്യയിലെ അലി ഷിർ ജില്ലയിൽ അഫ്ഗാൻ അതിർത്തി സേന നിരവധി ബോംബാക്രമണങ്ങൾ നടത്തി. താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു. കൂടാതെ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് അഫ്ഗാൻ മാദ്ധ്യമം ഇക്കാര്യം പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ ഖോസ്ത്, പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രവിശ്യകളിലാണ് സംഘർഷം നടക്കുന്നത്. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് ചൊവ്വാഴ്ച രാത്രിയാണ് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഇരുരാജ്യങ്ങളെയും […]Read More
സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും മോസ്കോയിലെന്ന് റിപ്പോർട്ട്. റഷ്യ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS റിപ്പോർട്ട് ചെയ്തു. മാനുഷിക പരിഗണന കണക്കിലെടുത്താണ് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ അദ്ദേഹത്തിൻ്റെ സർക്കാർ അട്ടിമറിക്കപ്പെടുകയും അസദ് രാജ്യം വിടുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അസദും കുടുംബവും എവിടെയന്നത് സംബന്ധിച്ച സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്. സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഗുരുതരമായ ഭീഷണിയൊന്നും ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. […]Read More