അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഖലീദ് ഇന്ത്യയിലെത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. “അടുത്ത സുഹൃത്തിന് ഊഷ്മളമായ സ്വാഗതം. ഹൈദരാബാദ് ഹൗസില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യനെ പ്രധാനമന്ത്രി […]Read More
രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ഇല്ലെന്ന് നേരത്തെ ഇറക്കിയ പ്രസ്താവന തിരുത്തികൊണ്ടാണ് ആരോഗ്യ മന്ത്രാലയം എംപോക്സ് സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേ 2 എംപോക്സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം […]Read More
ചില ക്യാൻസർ മരുന്നുകളുടെ നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച പറഞ്ഞു. നവംബറിൽ നടക്കുന്ന അടുത്ത യോഗത്തിൽ മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് കൗൺസിൽ ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ചില കാൻസർ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായി തിങ്കളാഴ്ച ജിഎസ്ടി കൗൺസിലിൻ്റെ 54-ാമത് യോഗത്തിൽ അധ്യക്ഷയായ നിർമല സീതാരാമൻ പറഞ്ഞു. കൗൺസിൽ നാംകീനിൻ്റെ നിരക്ക് 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി […]Read More
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. “എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. വ്യക്തികള്‍ ആര്‍എസ്എസ് നേതാവിനെ കാണുന്നതില്‍ തെറ്റില്ല. അദ്ദേഹം തന്നെ പറഞ്ഞത് സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്നാണ്. അതൊന്നും […]Read More
തിരുവനന്തപുരം:സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചപ്പോൾ ജില്ലയിൽ 87 വാർഡുകൾ വർധിച്ചു. 73 പഞ്ചായത്തുകളിലെ 1299 വാർഡുകൾ 1386 ആകും. കാട്ടാക്കട, വിളവൂർക്കൽ, കല്ലിയൂർ പഞ്ചായത്തിൽ മൂന്നു വാർഡുകൾ വീതം കൂടും. മറ്റ് പഞ്ചായത്തുകളിൽ രണ്ട്, ഒന്നു വീതം വാർഡുകളാണ് കൂടുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകൾ 28 ആകും.Read More
റോം:ഇറ്റലിയിൽ നടക്കുന്ന 81-ാം വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ജൂതവംശജയായ അമേരിക്കൻ സംവിധായിക. ഫെമിലിയർ ടച്ച് എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ച ഫ്രീഡ്ലാൻഡാണ് അവാർഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇസ്രയേലിനെ വിമർശിച്ചത്.ഇസ്രയേൽ അധിനിവേശത്തിന്റെ 76-ാം വർഷത്തിലും വംശഹത്യയുടെ 336-ാം ദിവസത്തിലുമാണ് താൻ അവാർഡ് സ്വീകരിക്കുന്നതെന്ന് അറിയിച്ച ഫ്രീഡ്ലാൻഡ് ഇസ്രയേലിനെതിരെ കലാപരമായി പ്രതികരിക്കാൻ ചലച്ചിത്രപ്രവർത്തകരോട് ആഹ്വാനം ചെയതു. ഹാപ്പി ഹോളിഡേയ്സ് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ പലസ്തീൻ വംശജൻ സ്കാന്ദർ […]Read More
ഫ്ളോറിഡ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തി. സുരക്ഷാ കാരണങ്ങളാൽ ആളില്ലാതെയാണ് പേടകം മടങ്ങിയെത്തിയത്. നാസ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വിൽമോറുമായി ജൂൺ ആറിനാണ് പേടകം നിലയത്തിലെത്തിയത്. യാത്രയ്ക്കിടെ ത്രസ്റ്ററുകൾ തകരാറിലായതും ഹീലിയം ചോർച്ചയും ആശങ്ക സൃഷ്ടിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരുവരുടേയും മടക്ക യാത്ര പ്രതിസന്ധിയിലായി. നിലയവുമായി ബന്ധിച്ച പേടകത്തിൽ നിന്ന് അസാധാരണ ശബ്ദം ഉണ്ടായ തിനെത്തുടർന്നാണ് പേടകത്തെ ഉടൻ ഭൂമിയിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. അടുത്ത […]Read More
കൊച്ചി:സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ നടത്തിവന്നിരുന്ന ‘ആർപ്പോ ഇർറോ’ എന്ന ഓണാഘോഷ പരിപാടി ഇക്കുറി റദ്ദാക്കി.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാരംഗത്ത് കോളിളക്കങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് ആഘോഷം റദ്ദാക്കിയത്.ആഘോഷം ഉണ്ടാകില്ലെന്ന വിവരം കത്തിലൂടെ എല്ലാ അംഗങ്ങളെയും അറിയിച്ചു.ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ഓണാഘോഷം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് പരിപാടി റദ്ദാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്Read More
ന്യൂഡൽഹി: മഹാരാഷ്ട്ര സ്വദേശി പൂജ ഖേഡ് കറിനെ ഐഎഎസിൽ നിന്ന് പിരിച്ചുവിട്ടു. ഒബിസി,ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ചതെന്ന് തെളിഞ്ഞതോടെയാണ് പിരിച്ചുവിടൽ. യുപിഎസി പരീക്ഷ എഴുതാൻ ആജീവനാന്തവിലക്കു മേർപ്പെടുത്തി. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജയ്ക്കെതിരെ ജൂണിൽ പുണെ കലക്ടർ സുഭാസ് ദിവാസ് മഹാരാഷ്ട്ര ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയ തോടെയാണ് തട്ടിപ്പുകൾ പുറത്ത് വന്നത്. മേൽത്തട്ട് വിഭാഗത്തിലുള്ള പൂജ വ്യാജസർട്ടിഫിക്കറ്റ് വഴി സംവരണാനുകൂല്യം നേടിയെന്നും, ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ആൾമാറാട്ടം നടത്തിയെന്നും കണ്ടെത്തി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ […]Read More
