ടെഹ്റാൻ: ഇസ്രായേലിനുവേണ്ടി ചാരപ്രവർത്തനം നടത്തുകയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയും ചെയ്ത കേസിൽ രണ്ടു പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഒമിദ് ബെഹ്സാദ്, പൗരിയ സഫ്വത് എന്നിവരുടെ വധശിക്ഷയാണ് തിങ്കളാഴ്ച നടപ്പാക്കിയത്. ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനായി ഇരുവരും പ്രവർത്തിച്ചിരുന്നതായി ഇറാന്റെ ജുഡീഷ്യറി വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക, സുരക്ഷാ കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങളും ഭൂപടസ്ഥാനങ്ങളും (coordinates) ചിത്രങ്ങളും ഇസ്രായേൽ ഏജന്റുകൾക്ക് കൈമാറിയെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന കണ്ടെത്തൽ. സമീപകാലത്ത് നടന്ന […]Read More
