കുടക്: കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ വനമേഖലയിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി. കൊച്ചിയിൽ ഐടി ഉദ്യോഗസ്ഥയായ ശരണ്യയെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വനത്തിനുള്ളിൽ വെച്ച് കാണാതായത്. നൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്താനായത്. തനിക്ക് ലഭിച്ചിരുന്ന മുൻകാല ട്രക്കിങ് പരിശീലനവും ആത്മവിശ്വാസവുമാണ് പ്രതിസന്ധി ഘട്ടത്തിൽ തുണയായതെന്ന് ശരണ്യ പ്രതികരിച്ചു. പത്തംഗ സംഘത്തോടൊപ്പമാണ് ശരണ്യ വനത്തിലേക്ക് പോയതെങ്കിലും യാത്രാമധ്യേ സംഘത്തിൽ നിന്നും ഒറ്റപ്പെട്ടുപോവുകയായിരുന്നു. ശരണ്യയുടെ ഫോൺ സ്വിച്ച് ഓഫ് […]Read More
Tags :karnataka
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു; ആശങ്കയൊഴിയാതെ
മടിക്കേരി: കുടകിലെ തടിയന്റെ മോൾ മലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുന്നു. വ്യാഴാഴ്ച രാവിലെ എത്തിയ പത്തംഗ സംഘത്തോടൊപ്പമാണ് ശരണ്യ ട്രക്കിങ്ങിന് പോയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. നാല് ദിവസം പിന്നിട്ടിട്ടും യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്മാരും ശരണ്യയും അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാവിലെ 8:15-ന് വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്നത്. ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങിയവർ ശരണ്യ ഒരു നായക്കുട്ടിയുമായി […]Read More
ബെംഗളൂരു: കർണാടകയിലെ കുടിയൊഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി കർണാടക ന്യൂനപക്ഷ ക്ഷേമ-ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് ഖാൻ രംഗത്തെത്തി. വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടേത് അനാവശ്യ ഇടപെടലാണെന്ന സൂചനയോടെയാണ് മന്ത്രിയുടെ പ്രതികരണം. കുടിയൊഴിപ്പിക്കപ്പെട്ടവരോട് കേരള മുഖ്യമന്ത്രിക്ക് അത്രയധികം സ്നേഹമുണ്ടെങ്കിൽ അവർക്ക് സാമ്പത്തിക സഹായവും വീടുകളും നൽകാൻ തയ്യാറാകണമെന്ന് സമീർ അഹമ്മദ് ഖാൻ പരിഹസിച്ചു. കർണാടകയിലെ നടപടികളെ വിമർശിക്കുന്നതിന് പകരം ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും സഹായം നൽകുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും […]Read More
കർണാടകയിൽ ‘ബുൾഡോസർ രാജ്’: വിശദീകരണവുമായി ഡി.കെ. ശിവകുമാർ; ആഞ്ഞടിച്ച് പ്രതിപക്ഷവും പി. ചിദംബരവും
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ ‘ബുൾഡോസർ രാജ്’ ആരോപണം ശക്തമാകുന്നു. ബെംഗളൂരുവിലെ വസീം ലേ ഔട്ട്, ഫക്കീർ കോളനി എന്നിവിടങ്ങളിൽ മുന്നൂറോളം വീടുകൾ പൊളിച്ചുനീക്കിയ നടപടി വിവാദമായതോടെ വിശദീകരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. സാധാരണക്കാർക്ക് നേരെ സർക്കാർ ക്രൂരത കാണിക്കുന്നുവെന്ന രൂക്ഷമായ വിമർശനങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ഡിസംബർ 20-ന് പുലർച്ചെ 4.15-ഓടെയാണ് വൻ പൊലീസ് സന്നാഹത്തോടെ എത്തിയ ബുൾഡോസറുകൾ വീടുകളുടെ അടിത്തറ തകർത്തത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കാനാണ് ഈ നടപടിയെന്നാണ് സർക്കാർ വാദം. എന്നാൽ, […]Read More
