ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു റിമാൻഡിൽ; ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്

 ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു റിമാൻഡിൽ; ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ മൂന്നാം പ്രതിയായ വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളും ആദ്യ ഉന്നതനുമാണ് എൻ. വാസു.

കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിന്റെ അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി.) റിമാൻഡ് റിപ്പോർട്ടിൽ എൻ. വാസുവിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്.

റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:

  • ഗൂഢാലോചന: കേസിലെ മറ്റ് പ്രതികളുമായി ചേർന്ന് എൻ. വാസു ഗൂഢാലോചന നടത്തിയെന്ന് എസ്.ഐ.ടി. കോടതിയെ അറിയിച്ചു.
  • ബോർഡിന് നഷ്ടം: പ്രതികളുമായുള്ള ഗൂഢാലോചന വഴി ദേവസ്വം ബോർഡിന് സാമ്പത്തിക നഷ്ടം സംഭവിച്ചു.
  • രേഖകളിലെ തിരിമറി: സ്വർണം പൊതിഞ്ഞ പാളികൾ എന്നത് രേഖകളിൽനിന്ന് ഒഴിവാക്കി ‘ചെമ്പുപാളികൾ’ എന്ന് രേഖപ്പെടുത്തിയാണ് വാസു നവീകരണത്തിന് ശുപാർശ നൽകിയത്.
  • ഇടപെടൽ: ഈ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ എൻ. വാസു നേരിട്ട് ഇടപെടൽ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

എസ്.ഐ.ടി.യുടെ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ഉന്നതനായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ കർശന നടപടി ഉണ്ടായിരിക്കുന്നത്..

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News