തിരുവനന്തപുരം: 2025 ലെ നവാഗത സംവിധായകനുള്ള സത്യജിത്ത് റേ ഗോൾഡൻ ആർക് അവാർഡ് സുനിൽ ദത്ത് സുകുമാരന്‍ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. സ്വാമി എന്ന സിനിമയ്ക്കാണ് അവാർഡ് ചടങ്ങിൽ സാഹിത്യകാരന്മാരായ ജോർജ് ഓണക്കൂർ. പ്രഭാവർമ്മ, ക്യാമറാമാൻ എസ് .കുമാർ, സംവിധായകരായ സുരേഷ് ഉണ്ണിത്താൻ,സജിൻ ലാൽ, ബാലു കിരിയത്ത് സംഗീത സംവിധായകൻ രമേശ് നാരായണൻ എഴുത്തുകാരി കെ പി സുധീര തുടങ്ങിയവർ പങ്കെടുത്തു.Read More
നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്സുനിൽദത്ത് സുകുമാരന്‍ ലഭിച്ചു . സ്വാമി എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാർഡ് .ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധയകാൻ അടൂർ ഗോപാലകൃഷ്ണനുംഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സ്വാമി എന്ന സിനിമആൾ ദൈവ പരിവേഷത്തിൽ നിന്നും ഒരു സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു സ്വാമിയുടെആത്മീയ […]Read More
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2025 ജൂലൈ 18 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ മെയ് 5 വൈകുന്നേരം 5 മണി വരെ https://idsffk.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഷോര്‍ട്ട് ഫിക്ഷന്‍ (60 മിനിറ്റില്‍ താഴെ), ഷോര്‍ട്ട് ഡോക്യുമെന്ററി (40 മിനിറ്റില്‍ താഴെ), ലോംഗ് ഡോക്യുമെന്ററി (40 മിനിറ്റിന് മേലെ), അനിമേഷന്‍, ക്യാമ്പസ് ഫിലിം, മലയാളം മത്സരേതരം എന്നീ വിഭാഗങ്ങളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 2024 […]Read More
ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയിൽ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സി.ബി.ഐ. അഞ്ചാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.ഒരു […]Read More
വിവാദങ്ങള്‍ക്കിടെ മോഹന്‍ ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തിയേറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് 24 സീനുകളാണ് ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയത്. ചിത്രത്തിലെ വില്ലന്‍ ബജ് രംഗി അഥവാ ബല്‍രാജ് എന്ന പേര് മാറ്റി ബല്‍ദേവാക്കി മാറ്റി. ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഗുജറാത്ത് കലാപകാലത്തിന്റെ വര്‍ഷവും വെട്ടിമാറ്റി. ബില്‍ക്കീസ് ബാനുവിന്റേത് അടക്കം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുള്ള ഭാഗങ്ങള്‍ മുഴുവന്‍ സിനിമയില്‍ നിന്നും വെട്ടിമാറ്റി. ഇന്നലെ (ഏപ്രില്‍ 1) രാത്രിയാണ് റീ എഡിറ്റഡ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. […]Read More
സിനിമ കലാപരമായ ആവിഷ്കാരത്തിന്റെ ഒരു സവിശേഷ രൂപമാണ്, കാഴ്ചക്കാരൻ അവരുടെ അവിശ്വാസത്തെ സ്വമേധയാ താൽക്കാലികമായി മാറ്റി വെയ്ക്കുകയും യാഥാർത്ഥ്യത്തിന്റെ പരിമിതികളിൽ നിന്ന് സ്വയം മോചിപ്പിക്കുകയും ചെയ്യേണ്ട ഒന്നാണ് സിനിമാസ്വാദന വേള (willing Suspension of disbeliefs). ഇത് കൂടുതൽ ആഴത്തിലുള്ളതും ആസ്വാദ്യകരവുമായ സിനിമ അനുഭവം നൽകുന്നു, കാരണം പ്രേക്ഷകർക്ക് കലാപരമായ ദർശനവുമായി പൂർണ്ണമായും ഇടപഴകാൻ കഴിയും. സിനിമയുടെ മേഖലയിൽ, വൈകാരിക സത്യത്തിന് പലപ്പോഴും വസ്തുതാപരമായ കൃത്യതയേക്കാൾ മുൻഗണന ലഭിക്കുന്നു, ഇത് പ്രേക്ഷകരുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ആഖ്യാനങ്ങൾ നിർമ്മിക്കാൻ […]Read More
എമ്പുരാന്റെ’ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 27ന് ആറു മണിക്ക് തുടങ്ങുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ അവിടത്തെ ടൈം സോണ്‍ അനുസരിച്ചായിരിക്കും പ്രദര്‍ശന സമയം ക്രമീകരിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍, ഗോകുലം ഗോപാലന് എന്നിവര്‍ ചേര്‍ന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമയാണ് എമ്പുരാന്. 2019 ല്‍ […]Read More
മാർക്കോ എന്ന മലയാളം സിനിമ മനുഷ്യ ഇച്ഛാശക്തിയുടെ ശക്തമായ പര്യവേക്ഷണമാണ്, അധികാരത്തിൻ്റെയും അഴിമതിയുടെയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൻ്റെയും സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് അതിൻ്റെ കാതൽ, അനിയന്ത്രിതമായ അധികാരത്തിൻ്റെ വിനാശകരമായ അനന്തരഫലങ്ങൾ തുറന്നുകാട്ടുന്ന ചിത്രം മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശത്തെ അഭിമുഖീകരിക്കുന്നു അതിനെതിരെ അശാന്തി വിതയ്ക്കുന്നു. അഴിമതിയും, ഇന്ത്യയിലെ വർഗീയ കലാപങ്ങളും അക്രമങ്ങളും ഉൾപ്പെടെയുള്ള ചരിത്രസംഭവങ്ങളിലേക്ക് മെല്ലെ വിരൽ ചൂണ്ടുന്നുണ്ട്, സത്യം സംസാരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി ഒന്നാണീ സിനിമ. Comfort Zone കളിലിരുന്ന് പീഡനത്തിൻ്റെയും ചെറുത്തുനിൽപ്പിൻ്റെയും വാഗ്വാദങ്ങളെ സിനിമ നിരാകരിക്കുന്നു. ന്യൂനപക്ഷം […]Read More
ആധുനിക ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ ശരീര രാഷ്ട്രീയം, IFFK യിലെ”മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി” എന്ന ചിത്രം മുന്നോട്ട് വെയ്ക്കുന്ന പ്രമേയവും അതാണ്. ഇന്ന് ലോകം സ്ത്രീ പുരുഷ വർഗ്ഗ സമരങ്ങൾക്ക് നടുവിലാണ് അതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും ചിന്തോദ്ദീപകവുമായ ഒരു ചിത്രമാണ് ഇത്, സോൾ കാർബല്ലോ അവതരിപ്പിച്ച 71 വയസ്സുള്ള ഒരു സ്ത്രീയുടെ ഭൂതകാലത്തെ ഒരു സവിശേഷമായ ആഖ്യാന സമീപനത്തിലൂടെ, ഒരു കാലഘട്ടത്തിൽ വളർന്നുവന്ന അന, പട്രീഷ്യ, […]Read More
കൊച്ചി: നിര്‍മാതാവ് സാന്ദ്രാ തോമസിനെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നടപടി താത്കാലികമായി സ്റ്റേ ചെയ്തു. സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സാന്ദ്രാ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഇടക്കാല സ്റ്റേയാണ് കോടതി നല്‍കിയിരിക്കുന്നത്. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗമായി തുടരാം. അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നേരത്തേ നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ […]Read More