തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം കവയിത്രിയും കഥാകാരിയുമായ ഷീല ജോർജ് ടീച്ചർ കല്ലട ഏറ്റുവാങ്ങി. കൊല്ലം ജില്ലയിൽ കുണ്ടറ കാഞ്ഞിരകോട് സെൻ്റ് മാർ ഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയാണ്.ആഗസ്റ്റ് 12 ന് തിരുവനഞപുരം ടാഗോർ തീയേറ്ററിൽ നടന്ന ബി.എസ്.എസിൻ്റെ വാർഷിക പരിപാടിയിൽ ബി.എസ്.എസ്.ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്നുമാണ്പുരസ്കാരം സ്വീകരിച്ചത്.Read More
ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻ്റിനു മുന്നിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി . പ്ലസ് ഓൺ വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്. ഇളമ്പ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നസീബിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് ആക്രമണം. പരിക്കേറ്റ നസീബിനെ നാട്ടുകാർ തടഞ്ഞുവെച്ച ശേഷം ആറ്റിങ്ങൽ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നിട് പൊലീസ് നസീബി നെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
ചെന്നൈ: റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്ന് തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനം വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം അഞ്ച് എംപിമാർ യാത്ര ചെയ്തിരുന്ന വിമാനമാണ് ചെന്നൈ വിമാനത്താവത്തിൽ ഇറക്കിയത്. എം പിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. 160 യാത്രക്കാരുമായി 7.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് ചെന്നൈയിൽ അടിയന്തരമായി […]Read More
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു വോട്ടർ രണ്ടുതവണ വോട്ട് ചെയ്തുവെന്ന തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതി. കത്തിൽ, രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് സിഇഒ പരാമർശിച്ചു. തന്റെ അവതരണത്തിലെ ചില രേഖകൾ “ഇസി ഡാറ്റ” ആണെന്നും വോട്ടർ ശകുൻ റാണി “പോളിംഗ് ഓഫീസർ നൽകിയ” രേഖകളുടെ അടിസ്ഥാനത്തിൽ രണ്ടുതവണ വോട്ട് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. “എസ് ഐഡി കാർഡ് പർ […]Read More
യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാടിൽ ഉറച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. യാതൊരുവിധത്തിലുള്ള മധ്യസ്ഥതക്കും തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നും കുടുംബം വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യവുമായി തലാലിന്റെ സഹോദരൻ യെമൻ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. കേസിൽ മധ്യസ്ഥതയ്ക്ക് ഒത്തുതീർപ്പിനോ ഇല്ലെന്ന് യമൻ ഡെപ്യൂട്ടി ജനറലിനെ അറിയിച്ചതായും റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി സമർപ്പിച്ച കത്ത് ഉള്‍പ്പെടെ തലാലിന്റെ സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു. ജൂലൈ 16ന് വധശിക്ഷ മാറ്റിവച്ചതിനുശേഷം […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രശംസിച്ച് അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. മോദിയും അമിത് ഷായും മഹാൻമാരായ നേതാക്കളാണെന്നും രാജ്യമിപ്പോൾ സുരക്ഷിതമായ കരങ്ങളിലാണെന്നും ഫൈസൽ പട്ടേൽ പറഞ്ഞു. സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫൈസൽ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിലെ സമുന്നതനായ നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകനിൽ നിന്നാണ് ഇത്തരമൊരു പ്രസ്ഥാവനയെന്നത് രാഷ്ട്രീയപരമായി […]Read More
ന്യൂഡല്‍ഹി: യുക്രെയ്ന് സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനുള്ള നിര്‍ണായകമായ ഒരു നയതന്ത്ര നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അടുത്തയാഴ്ച അലാസ്കയില്‍ നടക്കുന്ന ഉച്ചകോടി ചര്‍ച്ചകളെ ഇന്ത്യ സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ സമാധാനത്തിനായുള്ള ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ഈ കൂടിക്കാഴ്ച. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന നിലപാടില്‍ ഉറച്ച് സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ പൂര്‍ണമായും തയാറാണെന്ന് […]Read More
വാഷിങ്ടണ്‍: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഓഗസ്റ്റ് 15ന് അലാസ്കയിൽ വച്ച് പുടിനെ കാണുമെന്ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോര്‍ട്ട്. പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് ട്രംപ് അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചതെന്നും ശ്രദ്ധേയമാണ്. “അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, […]Read More
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന് കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. […]Read More
തിരുവനന്തപുരം: വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ബോധപൂർവം ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വീഴ്ചകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറക്കൽ. മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഡോക്ടർമാരുടെ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപകരണഭാഗം കാണാതായെന്ന ആക്ഷേപത്തിൽ ഡോക്ടറുടെ മുറി തുറന്നു പരിശോധിച്ച അധികൃതർ മറ്റൊരു താഴിട്ട് പൂട്ടിയതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്. കെജിഎംസിടിഎ യുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദേശം ഡോക്ടർ ഹാരിസ് പങ്കുവെച്ചത്. നാലാം തീയതി മുതൽ ഡോക്ടർ ഹാരിസ് […]Read More
