ദോഹ: ഖത്തറിലെ തന്ത്രപ്രധാന വ്യവസായ കേന്ദ്രമായ റാസ് ലഫാനിലുണ്ടായ വൻ സ്ഫോടനത്തിൽ 54 ഓളം തൊഴിലാളികൾക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാവുകയും ചെയ്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി (AP) റിപ്പോർട്ട് ചെയ്തു. ഞായറാഴ്‌ച രാത്രി വൈകിയാണ് സംഭവം. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. യുദ്ധത്തെ തുടർന്ന് ആഴ്ചകളോളമായി അടച്ചിട്ടിരുന്ന ‘ബർസാൻ’ പ്ലാൻ്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഖത്തർ അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടനത്തെത്തുടർന്ന് പ്ലാൻ്റിൽ വൻ തീപിടിത്തമുണ്ടായതായാണ് വിവരം. തന്ത്രപ്രധാന മേഖലയിൽ വൻ നാശനഷ്ടം […]Read More
