തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. പ്രത്യേക അന്വേഷണ സംഘം (SIT) സന്നിധാനത്ത് ഇന്നും (ജനുവരി 21) പരിശോധന തുടരുകയാണ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് എസ്‌ഐടി സംഘം ക്ഷേത്ര പരിസരത്ത് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ ഉദ്യോഗസ്ഥർ ശ്രീകോവിലിന് സമീപത്തെ സ്വർണ പാളികളിലും സ്ട്രോങ്ങ് റൂമിലും പ്രാഥമിക പരിശോധന നടത്തിയിരുന്നു. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇന്നും നാളെയും പരിശോധന തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’: […]Read More
Tags :SABARIMALA
തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക വഴിത്തിരിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് കേസിലെ പതിനൊന്നാം പ്രതിയായ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. ഈഞ്ചക്കലിലെ സ്വകാര്യ ആശുപത്രിയിൽ പക്ഷാഘാതത്തെത്തുടർന്ന് ഐസിയുവിൽ കഴിഞ്ഞിരുന്ന ശങ്കരദാസിനെ, ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെത്തുടർന്ന് മുറിയിലേക്ക് മാറ്റിയ ഉടനെയായിരുന്നു പോലീസ് നീക്കം. […]Read More
പന്തളം: മകരവിളക്ക് ദിനമായ 14ന് ശബരിമല അയ്യപ്പ വിഗ്രത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽനിന്ന് വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിച്ചു. പകൽ 12 മണിവരെ തിരുവാഭരണം ദർശിക്കാനുള്ള സൗകര്യമുണ്ട്. ഒരു മണിയോടെ ശബരിമലയിലേക്ക് പുറപ്പെടും. തുടർന്ന് ഘോഷയാത്ര ഉള്ളന്നൂർ, ആറന്മുള, അയിരൂർ , പെരുനാട്, പ്ലാപ്പള്ളി, അട്ടത്തോട്, വലിയാനവട്ടം, ചെറിയാനവട്ടം കടന്ന് മൂന്നാംനാൾ ശരംകുത്തിയിലെത്തും. ഇവിടെ നിന്ന് ദേവസ്വം ബോർഡ് അധികൃതർ ഘോഷയാത്രയെ സ്വീകരിച്ച് ശബരിമല സന്നിധാനത്തെത്തിക്കും. ജനുവരി […]Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിജയകുമാറിനെ അടുത്ത മാസം 12 വരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസിൽ പത്താമത്തെ അറസ്റ്റാണിത്. അറസ്റ്റിലേക്ക് നയിച്ച കാരണങ്ങൾ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ച യോഗത്തിൽ വിജയകുമാർ സന്നിഹിതനായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുൻ ബോർഡ് പ്രസിഡന്റ് എ. […]Read More
പത്തനംതിട്ട: ശബരിമല മണ്ഡലകാലം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തീർത്ഥാടന കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ വർഷത്തെ മണ്ഡലകാലത്തെ ആകെ വരുമാനം 332,77,05,132 രൂപയായി ഉയർന്നുവെന്ന് ബോർഡ് അറിയിച്ചു. കാണിക്ക, അപ്പം, അരവണ വിതരണം, മുറിവാടക, കുത്തകലേലം എന്നിവയുൾപ്പെടെയുള്ള ഇനങ്ങളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഇതിൽ കാണിക്കയായി മാത്രം 83.17 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം 41 ദിവസം പിന്നിട്ടപ്പോൾ 297 കോടി രൂപയായിരുന്നു വരുമാനമെങ്കിൽ, ഈ […]Read More
കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയും: ചിത്രങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രിക്കെതിരെ ഷിബു ബേബി ജോൺ
തിരുവനന്തപുരം: ശബരിമല മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയും നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രി ദുരൂഹത കാണുന്നുവെങ്കിൽ, കടകംപള്ളി സുരേന്ദ്രനൊപ്പമുള്ള ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. മുഖ്യമന്ത്രിയുടെ മുൻപത്തെ പ്രസ്താവനകളെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. പോറ്റി സോണിയ ഗാന്ധിയെ കണ്ട സമയത്തല്ല […]Read More
ശബരിമല സ്വർണ്ണക്കൊള്ള: ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെയുള്ളവർ പിടിയിൽ; ഇഡി അന്വേഷണത്തിന്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വൻ സ്രാവുകളെ വലയിലാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കവർന്ന സ്വർണ്ണം ഉരുക്കി വേർതിരിച്ചത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ചാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സ്വർണ്ണം കടത്തിയത് ഇടനിലക്കാർ വഴി സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണ്ണം കൽപ്പന എന്ന ഇടനിലക്കാരൻ മുഖേനയാണ് ഗോവർദ്ധൻ വാങ്ങിയത്. […]Read More
ശബരിമല സ്വർണ്ണക്കൊള്ള: ഇഡി അന്വേഷണത്തിന് കോടതിയുടെ പച്ചക്കൊടി; രേഖകൾ കൈമാറാൻ ഉത്തരവ്
തിരുവനന്തപുരം/കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തുന്നതിന് കൊല്ലം വിജിലൻസ് കോടതി അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ പകർപ്പുകളും മൊഴികളും ഉൾപ്പെടെയുള്ള എല്ലാ സുപ്രധാന രേഖകളും ഇഡിക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോടതി നിർദ്ദേശം നൽകി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) അനുസരിച്ച് അന്വേഷണം ആരംഭിക്കുന്നതിനാണ് കേന്ദ്ര ഏജൻസിയായ ഇഡി കോടതിയെ സമീപിച്ചത്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മറ്റ് […]Read More
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അന്നദാനത്തിൽ തീർത്ഥാടകർക്ക് ഇനി മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ നൽകാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഒരു ദിവസം പുലാവ് നൽകുമ്പോൾ അടുത്ത ദിവസം പരമ്പരാഗത സദ്യ എന്ന ക്രമത്തിലായിരിക്കും അന്നദാനം ക്രമീകരിക്കുക. ഈ തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ ദേവസ്വം കമ്മിഷണർ അധ്യക്ഷനായ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ഇന്നലെ ചേർന്ന ബോർഡ് യോഗം സദ്യയുടെ വിഭവങ്ങൾ അന്തിമമായി നിശ്ചയിച്ചത്. […]Read More
ശബരിമലയിൽ റെക്കോർഡ് ഭക്തജനത്തിരക്ക്; ദർശന സമയം നീട്ടി, മണിക്കൂറുകൾ കാത്ത് ഭക്തർ; ദേവസ്വം
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ആദ്യ ദിനങ്ങളിൽ ശബരിമല സന്നിധാനം റെക്കോർഡ് ഭക്തജനത്തിരക്കിൽ. അനിയന്ത്രിതമായ ജനത്തിരക്ക് കാരണം, ഭക്തർക്ക് കൂടുതൽ സമയം ദർശനം സാധ്യമാക്കുന്നതിനായി ഉച്ചയ്ക്ക് രണ്ട് മണിവരെ ദർശന സമയം നീട്ടിയതായി അധികൃതർ അറിയിച്ചു. കനത്ത തിരക്ക് കാരണം ദർശനത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തിലധികം ഭക്തരാണ് മല ചവിട്ടിയത്. ഒന്നര ദിവസത്തിനുള്ളിൽ 1,63,000-ൽ അധികം തീർഥാടകർ ശബരിമലയിലെത്തിയെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശരാശരി ആറ് മണിക്കൂറോളം കാത്തുനിന്നാണ് […]Read More
