വയനാട് പുനരധിവാസം: സർക്കാർ അനുവദിച്ച തുകയുടെ കണക്കുകൾ പുറത്ത്
കല്പറ്റ:
വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചതും അനുവദിച്ചതുമായ തുകയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായി.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (SDRF) നിന്ന് 102.59 കോടി രൂപയാണ് ഇതുവരെ നൽകിയത്. ഇതിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുണ്ട്.
പുനരധിവാസ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിന് 43.56 കോടി രൂപയാണ് ചെലവായത്. ടൗൺഷിപ്പ് നിർമ്മാണത്തിനായി ആകെ 299 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 80 കോടി രൂപ നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കൈമാറി. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 120 കോടി രൂപ വയനാട് പുനരധിവാസത്തിനായി ഉപയോഗിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു.
