കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കും. പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് തീരുമാനം. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന് പിന്നിലെ മറ്റൊരു കാരണമാണ്. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി നടപ്പാക്കിയതിനാൽ ഇതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. പ്രവേശന നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.Read More
18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ആക്സ്-4 സംഘത്തോടൊപ്പം ബഹിരാകാശ സഞ്ചാരിയായ ജിപി ക്യാപ്റ്റൻ ശുഭാൻഷു ശുക്ല തിരികെ ഭൂമിയിൽ എത്തി. ഇന്ത്യൻ സമയം വൈകിട്ട് 3.3-ഓടെയാണ് അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വന്നിറങ്ങിയത്. ശുഭാംശുവിനെയും സംഘത്തെയും ഇനി ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, […]Read More
ന്യൂഡൽഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, എഎസ് ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.Read More
തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നേരത്തെ നടത്തിയ ചികിത്സയുടെ അവലോകനത്തിന് വേണ്ടി ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. […]Read More
എറണാകുളം: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള ശ്രമത്തിന്റെ ഭാഗമായി യെമനിൽ നടക്കുന്ന ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച തീരുമാനമായിരുന്നില്ല. ദിയാ ധനം സ്വീകരിച്ച് നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന ആവശ്യത്തിൽ, കുടുംബാംഗങ്ങൾ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നാണ് കഴിഞ്ഞ ദിവസം മറുപടി നൽകിയത്. ഇതോടെ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ മറുപടി കാത്തിരിക്കുകയാണ് പ്രതിനിധിസംഘം. കാന്തപുരം എപി അബൂബക്കർ മുസ്ലിയാറുടെ ഇടപെടലിനെ തുടർന്ന്യെമൻ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. യെമനിലെ പ്രമുഖ പണ്ഡിതൻ […]Read More
തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും ഇന്ന് വൈകുനേരം 3.45 ന് പുറപ്പെടേണ്ട 16334 നമ്പർ ട്രെയിൻ വരവേൽ എക്സ്പ്രസ്സ് ഇന്ന് 7.15pm ന് മാത്രമേ പുറപ്പെടുകയുള്ളൂ.ഇന്നലെ തമിഴ് നാട്ടിലെ തിരുവള്ളൂരിൽ ഡീസൽ കൊണ്ടുവന്ന ട്രെയിനിനു തീപ്പിടിച്ചിരുന്നു. അതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെടുകയും പല ട്രൈനുകളും സമയം തെറ്റിയാണ് ഓടുന്നത്.Read More
ചെന്നൈ : തമിഴ് നാട്ടിലെ ശിവഗംഗയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് ടിവികെ പ്രതിഷേധം സംഘടിപ്പിച്ചു. നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം.കെ സ്റ്റാലിൻ്റെ ഭരണ കാലത്ത് ഇതുവരെ 24 കസ്റ്റഡി കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ എത്രപേരോട് മുഖ്യമന്ത്രി ക്ഷമ ചോദിച്ചിട്ടുണ്ടെന്നും വിജയ് ചോദിച്ചു. അജിത് കുമാറിന്റെ കുടുംബത്തിന് നൽകിയതുപോലെ 24 പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ? ഇല്ലെങ്കിൽ എല്ലാ ഇരകൾക്കും അത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജ് ആൻഡ് […]Read More
കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് ബിജെപി നേതാവ് സി.സദാനന്ദൻ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി സദാനന്ദൻ മാസ്റ്റർ നിലവിൽ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തിയത്.ഇതോടെ കേരളത്തിൽ നിന്നും നിലവിൽ രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം രണ്ടായി. രാജ്യാന്തര കായികതാരം പി ടി ഉഷയെ 2022 ൽ നാമ നിർദേശം ചെയ്യപ്പെട്ടിരുന്നു. 1994-ൽ സിപിഎം […]Read More
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ തുറമുഖത്ത് നിന്ന് ഡീസൽ കയറ്റി വന്ന ചരക്ക് ട്രെയിൻ തിരുവള്ളൂരിന് സമീപം പാളം തെറ്റിയാണ് തീപിടിച്ചത്. തീവണ്ടിയുടെ ഒരു ഭാഗം മുഴുവൻ വൻതോതിൽ പുകപടലങ്ങളും തീജ്വാലകളും നിറഞ്ഞു. ഇതുവരെ അഞ്ച് വാഗണുകള്‍ പൂർണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ധനത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ തീ കൂടുതൽ പടരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പത്തിലധികം ഫയർ എഞ്ചിനുകൾ തീ അണയ്ക്കുന്നതിനായി […]Read More
തൃശൂർ: കീം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നിലവിൽ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും, കഴിഞ്ഞ വർഷം സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് നേരിട്ട അനീതി പരിഹരിച്ച് എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്തുകയായിരുന്നു സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു. കോടതിയുടെ ഇടപെടലുകളാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും മന്ത്രി ശക്തമായി വാദിച്ചു. കഴിഞ്ഞ വർഷം കീം റാങ്ക് ലിസ്റ്റിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് […]Read More
