തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31 മാർച്ച് 31നകം തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഡയറക്ടറേറ്റിലെ 38 സെക്ഷനുകളിലായി 16514 ഫയൽ ശേഷിക്കുന്നതായി കണ്ടെത്തി. ഇവയിൽ മൂന്നു വർഷത്തിന് മുമ്പുള്ള നിരവധി ഫയലുകളും ഉൾപ്പെടും. ഓഡിറ്റ് സംബന്ധമായ ഫയലുകളും, നിയമന അംഗീകാരം സംബന്ധിച്ചുള്ള ഫയലുകളും, പെൻഷൻ, വിജിലൻസ്, കോടതി കേസുകൾ സംബന്ധിച്ച ഫയലുകളും അടിയന്തിരമായി തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.Read More
ന്യൂഡൽഹി:2022, 2023 വർഷങ്ങളിലെ കേന്ദ്ര സംഗീത അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീതം, നൃത്തം, നാടകം, പരമ്പരാഗത / നാടോടി / ആ ദിവാസി സംഗീതം, പാവകളി തുടങ്ങിയ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ 92 കലാകാരൻമാർ പുരസ്കാരങ്ങൾക്ക് അർഹരായി. ബാലസുബ്രഹ്മണ്യൻ, കലാവിജയൻ, മാർഗി മധു ചാക്യാർ, കെ വിശ്വനാഥ പുലവർ തുടങ്ങിയവർ 2022 ലെ സംഗീതനാടക അക്കാദമി പുസ്കാരങ്ങൾ നേടി. മാർഗി വിജയകുമാരൻ, പല്ലവി കൃഷ്ണൻ, പി കെ കുഞ്ഞിരാമൻ, വേണു ജി തുടങ്ങിയവർ 2023 ലെ […]Read More
ന്യൂഡൽഹി:ലോക്സഭ തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റചട്ടം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പൗരത്വദേദഗതിനിയമം നടപ്പാക്കാൻ കേന്ദ്രം തിരക്കിട്ട നീക്കം ആരംഭിച്ചു. 2019 ൽ നിയമം പാസാക്കിയെങ്കിലും . ഇതിന് ആവശ്യമായ ചട്ടങ്ങൾക്ക് രൂപം നൽകുന്നതു് നീട്ടുകയായിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ എത്തിയ മുസ്ലീങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് നിയമഭേദഗതിയെന്ന് സർക്കാർ അവകാശപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ അസം, ബംഗാൾ അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് ഈ നിയമം കൂടുതൽ ബാധകമാകുന്നത്.Read More
ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ 7.30 നായിരുന്നു അന്ത്യം. കരൾ രോഗത്തിന് ശാന്തൻ ചികിത്സയിലായിരുന്നു. കോടതി വിട്ടയച്ച ഏഴുപ്രതികളിൽ ഒരാളായ ശാന്തൻ അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് പോകാനിരിക്കെയായിരുന്നു മരണം. ശ്രീലങ്കയിലേക്ക് പോകാൻ കോടതിയും സർക്കാരും അനുമതി നൽകിയിരുന്നു. 20 വർഷത്തെജയിൽവാസത്തിനുശേഷം 2022 ലാണ് ശാന്തൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചത്. മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും.Read More
വയനാട് :വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര് ഇപ്പോഴും ഒളിവിലാണ്. മരിച്ച സിദ്ധാര്‍ഥനെ റാഗ് ചെയ്തതിലും ക്രൂരമായി മര്‍ദിച്ചതിലും എട്ടുവിദ്യാര്‍ഥികളെ ബുധനാഴ്ച പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ ആറുപേരെയാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. ഇവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. ഇതോടെ കേസില്‍ ആകെ 18 പ്രതികളായി.പൂക്കോട് […]Read More
ക്ലിഫ് ഹൗസ് ഉള്‍പ്പെടെ കേരളത്തിലെ ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ടുവച്ചാല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിയ്ക്കുന്ന അവസ്ഥയോളമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം തുറന്ന് വയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കേരളത്തിന്റെ അഭിമാനമായിരുന്ന ഗസ്റ്റ് ഹൗസുകളെ ഇപ്പോള്‍ ദയാവധത്തിന് വിട്ടിരിക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.Read More
ന്യൂഡെൽഹി : ലോകായുക്താ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്ത ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ചതിലാണ് ഇപ്പോള്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കി അയച്ച ലോകായുക്തയുമായി ബന്ധപ്പെട്ട നിലപാട് അംഗീകരിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുകയാണ്. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ബില്ലുകളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ബില്ലാണ് ലോകായുക്ത ഭേദഗതി ബില്‍. ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.ഗവര്‍ണര്‍ക്കോ […]Read More
അഗർത്തല :ത്രിപുര മൃഗശാലയിലെ സിംഹങ്ങക്ക് അക്ബർ, സീത എന്നിങ്ങനെ പേരുകളിട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രബിൻലാൽ അഗർവാളിനെ സസ്പെന്റ് ചെയ്തു. വിവാദമൊഴിവാക്കാൻ സിംഹങ്ങളുടെ പേരു് മാറ്റണമെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി. അക്ബർ, സീത സിംഹങ്ങളെ ഒരുമിച്ച് പാർപ്പിക്കുന്നതിനെതിരെ വിഎച്ച്പിയാണ് കോടതിയിലെത്തിയത്. ത്രിപുരയിൽ നിന്ന് സിംഹങ്ങളെ കൊണ്ടുവന്നപ്പോൾതന്നെ ഇതേ പേരായിരുന്നുവെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. 1994 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ പ്രബിൻലാൽ അഗർവാളാണ് ബംഗാളിലെ സിലിഗുരിയിലേക്ക് അയക്കുമ്പോൾ സിംഹങ്ങളുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നാണ് […]Read More
ലാഹോർ:പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎം എൽഎൽ ) സീനിയർ വൈസ് പ്രസിഡന്റും മുൻപ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ മകളുമായ മറിയം ഷെറീഫ് (50)പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് മറിയം ഷെറീഫ്. മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹരിക് ഇ ഇൻസാഫ് പിന്തുണക്കുന്ന സുന്നി ഇത്തിഹാദ് കൗൺസിലിന്റെ റാണ അഫ്താബ് ആയിരുന്നു എതിർ സ്ഥാനാർഥി. പിടിഐയും എസ്ഐ സിയും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും മറിയം ഷെരീഫ് വാർത്താ […]Read More
മുംബൈ:ഇന്ത്യൻ സംഗീതത്തിന് ആസ്വാദകരെ സൃഷ്ടിച്ച ഗസൽമാന്ത്രികൻ പങ്കജ് ഉധാസ് (72) വിടവാങ്ങി. തിങ്കളാഴ്ച രാവിലെ 11ന് മുബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെക്കാലം ഗസൽ സംഗീത ലോകത്ത് നിറ സാന്നിധ്യമായിരുന്നു പങ്കജ്. 1951മേയ് 17 ന് ഗുജറാത്തിലെ ജോത്പൂരിൽ കേശഭായ് ഉധാസിന്റേയും ജിതുബെൻ ദമ്പതികളുടേയും മകനായി ജനിച്ചു. 1980 ൽ പുറത്തുവന്ന ആദ്യ ഗസൽ ആൽബമായ ആഹത് മുതൽ 1986ൽ വന്ന ആഫ്രീൻ വരെ ആറു ഗസൽ ആൽബങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. പത്മശ്രീ […]Read More
