Tags :kerala news

News

ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; അന്ത്യം 1500 അടി താഴ്ചയിൽ

ബെംഗളൂരു: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ വച്ച് കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ വ്യൂ പോയിന്റിൽ നിന്ന് ഏകദേശം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് നാലാം ദിവസം മൃതദേഹം കണ്ടെടുത്തത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള 40 അംഗ സംഘത്തോടൊപ്പമാണ് യാത്രയ്ക്കെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. വെള്ളച്ചാട്ടത്തിന് സമീപം മറ്റു കുട്ടികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം മലയിറങ്ങുന്നതിനിടെയാണ് ശ്രീനന്ദയെ കാണാതായത്. പെൺകുട്ടി വെള്ളച്ചാട്ടത്തിൽ വീണതാകാമെന്നായിരുന്നു […]Read More

News

ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതം; തട്ടിക്കൊണ്ടുപോയതെന്ന് സംശയം

ബെംഗളൂരു: ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള (15) തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ വ്യൂ പോയിന്റിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദ വിനോദയാത്രയ്ക്ക് എത്തിയത്. കർണാടക പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും സംയുക്തമായാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. സഹായത്തിനായി കേരള പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് 300 അടി താഴ്ചയിലുള്ള കൊക്കകളിൽ വരെ പരിശോധന നടത്തിയെങ്കിലും ഇതുവരെ […]Read More

News വയനാട്

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കല്‍പറ്റ: വിനോദയാത്രയ്ക്കിടെ വയനാട്ടിലെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു […]Read More

News

പാചകവാതക ക്ഷാമം; മാർച്ച് 23-ന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും

കൊച്ചി: സംസ്ഥാനത്ത് രൂക്ഷമായ പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് മാർച്ച് 23 തിങ്കളാഴ്ച കേരളത്തിലെ ഹോട്ടലുകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പാചകവാതക ലഭ്യത കുറഞ്ഞത് ഹോട്ടൽ മേഖലയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഹോട്ടൽ മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതക വിതരണം പുനഃസ്ഥാപിക്കണമെന്നുമാണ് അസോസിയേഷൻ്റെ പ്രധാന ആവശ്യം. […]Read More

News തിരുവനന്തപുരം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: മുള്ളൻപന്നിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ വെള്ളനാട് ശശിക്ക് കോടതിയിൽ നിന്ന് തിരിച്ചടി. ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പ്രവൃത്തികളെ ലഘുവായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നാട്ടുകാരിലൊരാളുടെ വീട്ടിൽ മുള്ളൻപന്നി കയറിയതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് കാത്തിരിക്കുകയായിരുന്നു പ്രദേശവാസികൾ. ഈ സമയത്ത് സ്ഥലത്തെത്തിയ വെള്ളനാട് ശശി കൈവശമുണ്ടായിരുന്ന ഇരുമ്പ് […]Read More

News

പെരുമ്പാവൂർ ജിഷ കൊലക്കേസ്: ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കൊച്ചി: കേരളത്തെ നടുക്കിയ പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിന് പിന്നാലെ നീതിക്കായി നിയമപോരാട്ടം നടത്തിയ അമ്മ രാജേശ്വരി (72) അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ഇവർ ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ നടക്കും. 2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂരിലെ ഒറ്റമുറി വീടിനുള്ളിൽ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. മകളുടെ മരണത്തിന് ഉത്തരവാദിയായ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ രാജേശ്വരി നടത്തിയ പോരാട്ടം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കേസിലെ […]Read More

News എറണാകുളം

അങ്കമാലി വാഹനാപകടം: മുഖ്യപ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ

എറണാകുളം: അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജസ്‍ലിയ ജോൺസൺ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ആറ് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. സിറിയക് ജോർജിനെ പൊലീസ് പിടികൂടി. ഇടുക്കി വാഗമണ്ണിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ പരിശോധനയ്ക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് ശേഷം മകനെ രക്ഷപ്പെടാൻ […]Read More

News

60 വയസ് കഴിഞ്ഞവർക്ക് 10,000 രൂപ പെൻഷൻ: സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിനൊരുങ്ങി

തിരുവനന്തപുരം: രാജ്യത്തെ 60 വയസ് കഴിഞ്ഞ മുഴുവൻ വ്യക്തികൾക്കും പ്രതിമാസം 10,000 രൂപ മിനിമം പെൻഷൻ ഉറപ്പാക്കണമെന്ന ആവശ്യവുമായി വൺ ഇന്ത്യ വൺ പെൻഷൻ (OIOP) ജില്ലാഘടകത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും നിരാഹാര സമരവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16, 17 തീയതികളിലായിട്ടാണ് തലസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ നടക്കുക. പ്രധാന സമര പരിപാടികൾ: ധർണയും മുഖ്യപ്രഭാഷണവും: മാർച്ചിന് പിന്നാലെ നടക്കുന്ന പ്രതിഷേധ ധർണ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് ഉദ്ഘാടനം ചെയ്യും. ജനപക്ഷം […]Read More

News തിരുവനന്തപുരം

മാധ്യമ പ്രവർത്തകർക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കണം: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ്

തിരുവനന്തപുരം: മാധ്യമ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ അടിയന്തരമായി പരിഷ്കരിക്കണമെന്നും, സംസ്ഥാനത്ത് മാധ്യമ-പത്രപ്രവർത്തക ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് (FWJ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മാധ്യമ പ്രവർത്തകർക്കായി നീക്കിവെച്ച 4 കോടി രൂപ വിനിയോഗിച്ച് ബോർഡിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. പേട്ട യംഗ് സ്റ്റേഴ്സ് ക്ലബ് ഹാളിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ […]Read More

News

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

8തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ശബരിമല തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലേക്ക് നയിച്ച മൊഴികൾ കേസിലെ മൂന്നാം പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ എ. പത്മകുമാർ, പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ നൽകിയ മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നയിച്ചത്. തന്ത്രി മുൻകൂർ ജാമ്യം നേടുന്നത് […]Read More

Travancore Noble News