Tags :Politics

News കോഴിക്കോട്

കാന്തപുരത്തെ ന്യായീകരിച്ച കെ.ടി. ജലീലിന് പി.കെ. ശ്രീമതിയുടെ രൂക്ഷവിമർശനം; സതീശനെതിരെ മുസ്ലിം ജമാഅത്ത്

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച എൽ.ഡി.എഫ് നേതാവ് കെ.ടി. ജലീൽ അടക്കമുള്ളവർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് പി.കെ. ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീമതിയുടെ പ്രതികരണം. “സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമർശങ്ങൾ തെറ്റില്ല എന്ന്! വിയോജിക്കുന്നവർക്ക് അതാകാമെന്നും, എന്തൊരൗദാര്യം,” എന്ന് പി.കെ. ശ്രീമതി കുറിച്ചു. കാന്തപുരത്തിന് മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും അതിനെ എതിർക്കാൻ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നുമായിരുന്നു കെ.ടി. ജലീലിന്റെ വാദം. മതപണ്ഡിതർ മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാകില്ലെന്നും […]Read More

News

കാന്തപുരം വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സ്ത്രീ സമത്വത്തെക്കുറിച്ചുള്ള പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. രാത്രി ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കെ.പി. നൗഷാദ് അലി എം.എൽ.എയുടെ മധ്യസ്ഥതയിലാണ് ലളിതമായ ചർച്ചകൾ നടന്നത്. ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സൈഫുദ്ദീൻ ഹാജി തുടങ്ങിയ പ്രമുഖ കാന്തപുരം വിഭാഗം നേതാക്കളാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ […]Read More

News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: മുൻ ഡിസിസി അംഗം ചേന്തി അനിലിന് ഉപാധികളോടെ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടയുകയും മോശമായി പെരുമാറുകയും ചെയ്ത കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം ചേന്തി അനിലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പൊലീസിന്റെ കസ്റ്റഡി കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് തിരുവനന്തപുരം കോടതി ജാമ്യം നൽകിയത്. ബിഎൻഎസ് 61(2) വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് അനിലിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ അന്വേഷണത്തിനായി ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് […]Read More

News Politics കോട്ടയം

പി.എം. ശ്രീ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി; ഡി.വൈ.എഫ്.ഐ നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന്

BY: ജിജോ മൂഴയിൽ,  പാലാ: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI – PM Schools for Rising India) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന ഡി.വൈ.എഫ്.ഐയുടെ നിലപാട് വിദ്യാർത്ഥി വിരുദ്ധവും കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സവുമാണെന്ന് ബി.ജെ.പി. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ഈ ആവശ്യം അത്യന്തം പ്രതിഷേധാർഹവും വിദ്യാർത്ഥികളുടെ ഭാവിയോടുള്ള വെല്ലുവിളിയുമാണെന്ന് ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് ആരോപിച്ചു. ബി.ജെ.പി പാലാ മുനിസിപ്പാലിറ്റിയിലെ 165-ാം നമ്പർ ബൂത്ത് കമ്മിറ്റിയിൽ […]Read More

News തിരുവനന്തപുരം

തിരുവനന്തപുരം കോർപ്പറേഷൻ: യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് പിന്തുണയില്ല; സാധ്യത മങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ നിർണായക കൗണ്‍സില്‍ യോഗം ഇന്ന് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെടാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നൂറംഗ കൗൺസിലിൽ യുഡിഎഫിന് കേവലം 20 അംഗങ്ങള്‍ മാത്രമാണുള്ളത്. അവിശ്വാസ പ്രമേയ നോട്ടീസിന് കൗൺസിലിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയായ എല്‍ഡിഎഫ്, യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങളോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന […]Read More

News ന്യൂ ഡൽഹി

പ്രതിപക്ഷ ഐക്യനിരയിൽ വിള്ളലോ? ഡൽഹിയിൽ ഇന്ന് നിർണ്ണായക ‘ഇന്ത്യ’ മുന്നണി യോഗം; ഡിഎംകെ

BY:TS TVM ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങൾക്കിടയിൽ പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ മുന്നണി ഇന്ന് ഡൽഹിയിൽ ഒത്തുചേരുന്നു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന യോഗം കടുത്ത രാഷ്ട്രീയ തർക്കങ്ങൾക്കും അസ്വാരസ്യങ്ങൾക്കും വേദിയാകുമെന്നാണ് സൂചനകൾ. സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം മുന്നണിയുടെ ആത്മവിശ്വാസത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച. തമിഴ്‌നാട് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങളാണ് ഇത്തവണത്തെ യോഗത്തിന് നിഴൽ വീഴ്ത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ വിട്ട് ജോസഫ് വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേർന്ന് […]Read More

News

മാസപ്പടി കേസ്: ഇഡി അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന്

കൊച്ചി: കേരള രാഷ്ട്രീയത്തിലും വ്യവസായ മേഖലയിലും വൻ ചർച്ചാവിഷയമായ മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് നിർണായക വിധി പ്രസ്താവിക്കും. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ), കമ്പനി എംഡി ശശിധരൻ കർത്ത, കൂടാതെ മറ്റ് അഞ്ച് ഉദ്യോഗസ്ഥർ എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം വരുന്നത്. ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജിക്കാർ […]Read More

News Politics

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം: മമതാ ബാനർജിയുടെ വസതിയിൽ സുരക്ഷ ശക്തമാക്കി

BY;TS TVM കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായതോടെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിയുടെ സുരക്ഷ കർശനമാക്കി. കൊൽക്കത്തയിലെ കലിഘട്ടിലുള്ള വസതിക്ക് സമീപം ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു സംഘം ആളുകൾ എത്തിയതിനെത്തുടർന്നാണ് അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിക്ക് പുറമെ സംസ്ഥാന സെക്രട്ടേറിയറ്റിന് ചുറ്റും സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കേന്ദ്രസേനയെ […]Read More

News ദേശീയം

ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്: ഏഴ് എംപിമാർ ബിജെപിയിലേക്ക്

BY:SUMESHKRISHNAN ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിസന്ധിയിലാക്കി പാർലമെന്റ് അംഗങ്ങളുടെ കൂട്ടകൊഴിഞ്ഞുപോക്ക്. ആകെ പത്ത് രാജ്യസഭാ എംപിമാരുള്ള പാർട്ടിയിൽ നിന്നും ഏഴ് പേർ ബിജെപിയിൽ ചേരുമെന്ന് മുതിർന്ന നേതാവ് രാഘവ് ഛദ്ദ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാജ്യസഭയിലെ എഎപി അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും കൂറുമാറുന്നതോടെ അയോഗ്യതാ ഭീഷണി ഇല്ലാതെ തന്നെ ബിജെപിയുമായി ലയിക്കാൻ സാധിക്കുമെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. രാഘവ് ഛദ്ദയെ കൂടാതെ അശോക് മിത്തൽ, സന്ദീപ് […]Read More

News

ബുധനാഴ്ചയ്ക്കകം കരാറായില്ലെങ്കിൽ വീണ്ടും ബോംബാക്രമണം; ഇറാന് വീണ്ടും ട്രംപിന്റെ അന്ത്യശാസ

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനെതിരെ കടുത്ത അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കകം സമാധാന കരാറിൽ ധാരണയായില്ലെങ്കിൽ നിലവിലുള്ള വെടിനിർത്തൽ പിൻവലിക്കുമെന്നും ഇറാനു മേൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. അരിസോണയിലെ ഫീനിക്സിൽ നിന്ന് വാഷിംഗ്ടണിലേക്ക് എയർഫോഴ്‌സ് വണ്ണിൽ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടുന്ന കാര്യത്തിൽ തനിക്ക് താല്പര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ ഇറാനിയൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഉപരോധം കർശനമാക്കുമെന്നും കടുത്ത സൈനിക നീക്കങ്ങൾ […]Read More

Travancore Noble News